ആലപ്പുഴ: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ഒത്തുകളിക്കുകയാണെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന് കുറ്റപ്പെടുത്തി.
സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ 15 ശതമാനം എന്‍ആര്‍ഐ ക്വാട്ട ഒഴിച്ചുള്ള 85 ശതമാനം സീറ്റുകളിലേക്കും പ്രതിവര്‍ഷം 11 ലക്ഷം രൂപ ഫീസ് നല്‍കണമെന്ന സുപ്രീംകോടതി വിധി മാനേജ്മെന്റുകളും സര്‍ക്കാരുമായുള്ള അവിഹിത കൂട്ടുകെട്ടിന്റെ ഫലമായുണ്ടായതാണ്.
ഇതിനാല്‍ പാവപ്പെട്ട കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം അപ്രാപ്യമാകും. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന പിന്നാക്ക വിഭാഗ കമ്മീഷനില്‍ മത്സ്യത്തൊഴിലാളി വിഭാഗങ്ങളുടെ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: