ആലപ്പുഴ: രണ്ടു മാസത്തിനിടെ ജില്ലയില്‍നിന്ന് പിടികൂടിയത് 6.48 കിലോ കഞ്ചാവ്. മദ്യം കടത്തിയതിന് പിടിച്ചെടുത്തത് 41 ബൈക്കുകള്‍. 1,95,400 രൂപ പിഴയീടാക്കി. അനധികൃത മദ്യത്തിന്റെ ഉത്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ എന്‍.എസ്. സലിംകുമാര്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
ജില്ലയില്‍ 2,359 റെയ്ഡുകള്‍ നടത്തി. 527 അബ്കാരി കേസുകളും 102 എന്‍ഡിപിഎസ് കേസുകളും രജിസ്റ്റര്‍ ചെയ്തു. 626 പേരെ അറസ്റ്റ് ചെയ്തു. 154.5 ലിറ്റര്‍ ചാരായവും 658 ലിറ്റര്‍ വിദേശമദ്യവും 3940 ലിറ്റര്‍ കോടയും 12.6 ലിറ്റര്‍ അരിഷ്ടവും 141.5 ലിറ്റര്‍ ബിയറും 585 പാക്കറ്റ് ഹാന്‍സും 44.4 കിലോ പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
6,507 വാഹനങ്ങള്‍ പരിശോധിച്ചു. വ്യാജമദ്യം കടത്തുന്നതിന് ഉപയോഗിച്ച 41 ബൈക്കുകള്‍ പിടിച്ചെടുത്തു. കളളുഷാപ്പുകളില്‍ 1258 പരിശോധന യും വിദേശമദ്യഷാപ്പുകളില്‍ 53 പരിശോധനയും ബിയര്‍ പാര്‍ലറുകളില്‍ 67 പരിശോധനയും നടന്നു. 46 കടകളും അഞ്ചു മെഡിക്കല്‍ സ്റ്റോറും പരിശോധിച്ചു.
371 തവണ കളളിന്റെ സാമ്പിളുകളും, വിദേശമദ്യ സാമ്പിളുകളും ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചു. കളളുഷാപ്പുകളില്‍ പരിശോധനകള്‍ നടത്തിയതില്‍ ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ആറു കേസു രജിസ്റ്റര്‍ ചെയ്തു.
പോലീസുമായി ചേര്‍ന്ന് 24 സംയുക്ത പരിശോധന നടത്തി. പൊതുജനങ്ങള്‍ നല്കുന്നപരാതികളുടേയും വിവരങ്ങളുടെയും, അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനകളില്‍ 99 കേസു രജിസ്റ്റര്‍ ചെയ്തു. പൊതുസ്ഥലങ്ങളില്‍ മദ്യപിച്ച കുറ്റത്തിന് 274 കേസും കായല്‍ ടൂറിസവുമായി ബന്ധപ്പെട്ട് ആറ് അബ്കാരി കേസും നാല് എന്‍ഡിപിഎസ് കേസും 838 കോപ്റ്റ കേസും രജിസ്റ്റര്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: