കോട്ടയം: ചെട്ടികുളങ്ങര ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണിക്കൃഷ്ണന് നമ്പൂതിരിയുടെ വീട് ഉപരോധിച്ച നടപടി അപലപനീയമെന്ന് യോഗക്ഷേമസഭ കോട്ടയം ജില്ലാ കമ്മിറ്റി. സഹിഷ്ണുതയുടെയും സഹനത്തിന്റെയും പാത സ്വീകരിച്ചുവന്നിട്ടുള്ള ബ്രാഹ്മ്ണ സമുദായത്തെ അടിച്ചിറക്കാനുള്ള പുറപ്പാടിന് ഉദാഹരണമാണ് ചെട്ടികുളങ്ങര തന്ത്രിക്കെതിരേയുള്ള നീക്കങ്ങളെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.
കഴിഞ്ഞ 30 വര്‍ഷമായി തന്ത്രിയായി പ്രവര്‍ത്തിച്ചുവരുന്ന അദ്ദേഹം ആചാര സംരക്ഷണത്തിനുള്ള നടപടികള്‍ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്.
തന്ത്രിയുടെ അഭിപ്രായം ഭരണസമിതി സ്വാഗതം ചെയ്തതതിന് ശേഷവും എതിര്‍ക്കുന്നത് ക്ഷേത്രാന്തരീക്ഷം കലുഷിതമാക്കാനും പാരമ്പര്യസ്ഥാനങ്ങളെ അപമാനിച്ചു പുറത്താക്കാനുമുള്ള ചില കേന്ദ്രങ്ങളുടെ കുത്സിത ശ്രമങ്ങളുടെ തുടര്‍ച്ചയായി വേണം കാണാനെന്ന് യോഗം അഭിപ്രായപ്പെട്ടു. സ്ത്രീകളും കുട്ടികളുമുള്ള കുടുംബാന്തരീക്ഷത്തെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയുമുള്ള സമരപരിപാടി അംഗീകരിക്കാനാകില്ലെന്ന് യോഗക്ഷേമസഭ ജില്ലാപ്രസിഡന്റ് എ.എ. ഭട്ടതി രിപ്പാട്, സെക്രട്ടറി ഡോ: കെ.എസ് .രാജ് കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: