തിരുവനന്തപുരം: അപകടമേഖലകളില്‍ നൂതന സാങ്കേതികവിദ്യ നല്ലതോതില്‍ ഉപയോഗിക്കാന്‍ അഗ്നിരക്ഷാസേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
അഗ്നിരക്ഷാ വകുപ്പിന്റെ 60 ആധുനിക വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വലിയ മാളുകളിലും പൂരപ്പറമ്പുകളിലുമൊക്കെ തീകെടുത്തുന്നതിന് ജലലഭ്യത പലപ്പോഴും പ്രശ്നമാകാറുണ്ട്. ഈ ന്യൂനത പരിഹരിക്കുന്നതിന് 12,000 ലിറ്റര്‍ വെള്ളം വരെ വഹിക്കാന്‍ കഴിയുന്ന ‘വാട്ടര്‍ ബ്രൗസര്‍’ ഉടന്‍ സേനയ്ക്ക് ലഭ്യമാക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വോളണ്ടിയര്‍മാരെ തയാറാക്കാനുള്ള പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. സേനാംഗങ്ങള്‍ എത്തുംമുമ്പു തന്നെ അപകടസ്ഥലത്ത് എന്തുചെയ്യണമെന്ന് അറിയാവുന്നവര്‍ ഉള്ളത് സേനയുടെ പ്രവര്‍ത്തനം സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ എല്‍. കുര്യാക്കോസ്, കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി, അഗ്നിരക്ഷാ സേന ഡയറക്ടര്‍ ജനറല്‍ ടോമിന് ജെ. തച്ചങ്കരി ,ഡയറക്ടര്‍ ഇ.ബി. പ്രസാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: