പത്തനാപുരം: ഓണക്കാലത്ത് പത്തനാപുരം നഗരത്തില്‍ ഗതാഗത കുരുക്കിന് പരിഹാരമില്ല. റൂറല്‍ പരിധിയിലെ പുനലൂര്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍ ഗതാഗതക്കുരിക്കിന് താത്കാലിക പരിഹാരം കണ്ടെങ്കിലും പത്തനാപുരത്തേക്ക് പോലീസ് തിരിഞ്ഞു നോക്കിയിട്ടില്ല .
വാഹനത്തിരക്ക് കാരണം നഗരത്തിലെത്തുന്നവര്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിലും കൂടും. കഴിഞ്ഞ അവധി ദിനങ്ങളില്‍ ഒന്നര മണിക്കൂറിലധികമാണ് ഗതാഗത കുരുക്കില്‍ നഗരം നിശ്ചലമായത്.
ലക്ഷങ്ങള്‍ മുടക്കി മുന്‍പ് നടപ്പിലാക്കിയ നവീകരണ പദ്ധതികള്‍ ഒന്നും ഫലപ്രദമായില്ല. കഴിഞ്ഞ വര്‍ഷം വരെ ഒണത്തിന് പത്ത് ദിവസം മുന്‍പ് മുതല്‍ ഗതാഗതസംവിധാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഓണം കഴിഞ്ഞ് പരിഷ്ക്കരിക്കാമെന്ന നിലപാടിലാണ് അധികൃതര്‍.
പത്തനാപുരം പഞ്ചായത്ത് നടപ്പിലാക്കിയ വണ്‍വേ പദ്ധതിയും താറുമാറായി. പള്ളിമുക്കില്‍ തുടങ്ങി മഞ്ചള്ളൂര്‍ വഴി ജനതാ ജംഗ്ഷനില്‍ അവസാനിക്കുന്ന റിംഗ് റോഡുകള്‍ നിര്‍മ്മിക്കുമെന്ന വാഗ്ദാനം ഫയലുകളില്‍ ഒതുങ്ങി.
കഴിഞ്ഞ തവണ കാല്‍നട യാത്രക്കാര്‍ക്കായി ഓടകള്‍ക്ക് സമീപം കൈവരികള്‍ നിര്‍മ്മിച്ചതോടെ പാതയോരത്തുണ്ടായിരുന്ന ഓട്ടോ, ടാക്സി സ്റ്റാന്‍ഡുകള്‍ റോഡിലേക്കായി.
ഇതിനുപുറമെ നഗരത്തിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങള്‍ പാതയില്‍ തന്നെ നിര്‍ത്തിയിട്ട് ചരക്ക് നീക്കവും ആരംഭിച്ചു.
കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സുകളും പാതയില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതിനാല്‍ പിന്നാലെ വരുന്ന വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടാണ്. കല്ലുംകടവിലെ സ്വകാര്യബസ് സ്റ്റാന്റ് കൂടി പ്രയോജനപ്പെടുത്തിയാല്‍ ഒരു പരിധി വരെ പ്രശ്നം പരിഹരിക്കാന്‍ കഴിയും.
മിക്ക ദിവസങ്ങളിലും പത്തനംതിട്ട പാതയില്‍ മൂഴിയില്‍ വരെയും അടൂര്‍ പാതയില്‍ ശാലേംപുരം വരെയും പുനലൂര്‍ പാതയില്‍ പള്ളിമുക്ക് വരെയും വാഹനങ്ങളുടെ നീണ്ടനിരയാണ്.
വാളകം കുന്നിക്കോട് വഴി എത്തുന്ന ശബരി പാതയിലൂടെയും നിരവധിയാളുകളാണ് എത്തുന്നത്. നഗരത്തിലെ ഗതാഗതകുരുക്ക് പരിഹരിക്കാനാവശ്യമായ പോലീസുകാരോ ഹോംഗാര്ഡുകളുടെയോ സേവനവും ഇവിടെ ലഭ്യമല്ല. പത്തനാപുരം സര്‍ക്കിളിന്റെ പരിധിയിലുള്ള കുന്നിക്കോട് ടൗണിന്റെയും കാര്യം വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: