കൊച്ചി: ശബരിമല ഉന്നതാധികാര സമിതി ചെയര്മാന് സ്ഥാനത്ത് നിന്ന് കെ. ജയകുമാര്‍ ഐ.എ.എസിനെ ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ച് നീക്കി. സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുകയും ഭക്തജനങ്ങള്‍ക്ക് മതിയായ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്യുകയെന്ന ഉദ്ദേശത്തോടെയുമായിരുന്നു ജയകുമാറിന്റെ നിയമനം.
ജയകുമാറിനോട് ഉന്നതാധികാര സമിതിയില്‍ അംഗമായി തുടരാനും ഹൈക്കോടതി മുന്‍ ജസ്റ്റിസ്സ് സിരിജഗന് പകരം ചുമതല ഏറ്റെടുക്കണമെന്നും ഹൈക്കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. 2009 ല്‍ ജയകുമാറിനെ ചെയര്മാന് സ്ഥാനത്തേക്ക് നിയോഗിച്ചതിന് ശേഷം ക്രിയാത്മകമായി യാതൊരു പ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
ഉന്നതാധികാര സമിതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് നിശ്ചിത കാലയളവ് ഇടവിട്ട് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, നാല് റിപ്പോര്‍ട്ടുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഒരു റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുകയായിരുന്നു ഉന്നതാധികാര സമിതിയുടെ പ്രധാന ചുമതല.
എന്നാല്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാന്‍ വേണ്ടി കാര്യമായ നടപടികളൊന്നും ജയകുമാര്‍ ചെയ്തിട്ടില്ലെന്നും ഹൈക്കോടതി വിധിയില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: