പാനൂര്‍: കതിരൂര്‍ മനോജ് വധം. നാള് വഴികള്‍ . 2014 സെപ്തംബര്‍ 1ന് വാഹനത്തില്‍ വീട്ടില്‍ നിന്നും വരികയായിരുന്ന മനോജിനെ ഉക്കാസ്മെട്ടയില്‍ വെച്ച് വാഹനത്തിനു നേരെ ബേംബേറിഞ്ഞ് ഒരു സംഘം വെട്ടിക്കൊല്ലുന്നു. കൂടെയുണ്ടായിരുന്ന മാക്കൂല്‍പീടികയിലെ പ്രമോദിനും സംഭവത്തില്‍ പരിക്കേറ്റു. ഡിവൈഎസ്പി പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം. കതിരൂര്‍ പോലീസ് യുഎപിഎ പ്രകാരം കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണസംഘത്തലവനെതിരെ ആക്ഷേപമുന്നയിച്ച് ആര്‍എസ്എസ് നേതൃത്വം രംഗത്തു വന്നു. പിന്നീട് എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറാന്‍ അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു. എസ്.പി.രാമചന്ദ്രന്, ഡിവൈഎസ്പിമാരായ കെ.വി.സന്തോഷ്, ജോഷി ചെറിയാന്, ജെ.എ.സോജന്, സിഐമാരായ ജയന് ഡൊമനിക്ക്, വി.വി.ബെന്നി, അബ്ദുള്‍റഹീം, പ്രേംസദന് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം. സെപ്തംബര്‍ 11ന് കണ്ണൂര്‍ കോടതിയില്‍ കേസിലെ മുഖ്യപ്രതി വിക്രമന് നാടകീയമായി കീഴടങ്ങി. സെപ്തംബര്‍ 26ന് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കതിരൂര്‍ മനോജിന്റെ വീട്ടിലെത്തി. സിബിഐ അന്വേഷണം ഉണ്ടാകുമെന്ന പ്രഖ്യാപനവും നടത്തി. കുറ്റകൃത്യത്തില്‍ പങ്കെടുത്ത 16 പേരില്‍ ഒരാളൊഴികെ മറ്റ് പ്രതികളെ െ്രെകംബ്രാഞ്ച് സംഘം പിടികൂടി. 2014 നവംബര്‍ 20ന് സിബിഐ കേസ് ഏറ്റെടുത്തു. തിരുവനന്തപുരം യൂനിറ്റിലെ ഡിവൈഎസ്പി ഹരിഓം പ്രകാശിന്റെ നേതൃത്വത്തില്‍ ആസൂത്രണത്തെക്കുറിച്ച് അന്വേഷണം. 2015 മാര്‍ച്ച് 7 ന് തലശേരി സെഷന്‍സ് കോടതിയില്‍ 19 പ്രതികളുടെ പേരിലുളള ആദ്യകുറ്റപത്രം സിബിഐ സമര്‍പ്പിച്ചു. വിക്രമന്, പ്രഭാകരന്, ചപ്ര പ്രകാശന്, ജിതേഷ്, അണ്ടന്‍ വിനോദ്, അച്ചാര്‍ സുജിത്ത്, ഷിബിന്‍, ജോര്‍ജ് എന്ന വിജേഷ്, മുത്തു എന്ന വിജേഷ്, റിജു എന്ന റിജേഷ്, ഷാബിദ്, നായ്ക്കുട്ടി എന്ന മനോജ്, സിനില്‍, മുച്ചിറിയന്‍ രാമന് എന്ന രാമചന്ദ്രന്, ബക്കളം കൃഷ്ണന്, നിത്തു എന്ന നിജിത്ത്, കുറുക്കന് സിറാജ്, ജാഗ റഹീം ഇവര്‍ക്കെതിരെയാണ് ആദ്യ കുറ്റപത്രം നല്‍കിയത്. 2015 ജൂണ്‍ 2ന് പി. ജയരാജനെ ചോദ്യം ചെയ്യാന്‍ സിബിഐ വിളിപ്പിച്ചു. ജൂലായ് 10ന് തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി പി. ജയരാജന് ഹര്‍ജി നല്കി. 24ന് കോടതി ഹര്‍ജി തളളി. 2016 ജനുവരി 6ന് വീണ്ടും ഹാജരാകാന്‍ നോട്ടീസ്. തലശേരി സെഷന്‍സില്‍ വീണ്ടും മുന്‍കൂര്‍ ജാമ്യത്തിന് ഹര്‍ജി. ജനുവരി 19ന് ഹര്‍ജി വീണ്ടും തളളി. 21ന് ജയരാജന്റെ പേരില്‍ സിബിഐ കേസെടുത്തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ ജയരാജന് ഹര്‍ജി നല്കി. ഫിബ്രവരി 11ന് ഹൈക്കോടതിയും ഹര്‍ജി തളളി. 12ന് തലശേരി സെഷന്‍സ് കോടതിയില്‍ ഹാജരായ ജയരാജനെ മാര്‍ച്ച് 11വരെ റിമാന്‍ഡ് ചെയ്തു. 20-ാം പ്രതി പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനന്, കതിരൂര്‍ മഹേഷ്, സുനൂട്ടി എന്ന സുനില്‍കുമാര്‍, സജൂട്ടി എന്ന സജിലേഷ്, റിജു എന്ന പൂഴി റിജേഷ്, പി. ജയരാജന് എന്നിവരെ ആസൂത്രണത്തില്‍ പ്രതിചേര്‍ത്ത് ഇന്നലെ സിബിഐ ഹൈക്കോടതിയില്‍ കുറ്റപത്രം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: