അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ വൈദ്യുതി ബില്ലില്‍ വ്യാപക ക്രമക്കേട്. അടഞ്ഞുകിടന്ന വീടിന് 1,288 രൂപയുടെ ബില്ല്. റീഡിങ് നോക്കാതെവൈദ്യുതി ബില്ലു നല്കുന്നതിനാല് വന്‍ തുക അടക്കേണ്ടി വരുന്നതായി ഉപഭോക്താക്കളുടെ പരാതി.
അമ്പലപ്പുഴ വൈദ്യുതി ഓഫീസ് പരിധിയില്‍ കാക്കാഴം കമ്പിവളപ്പ് പ്രദേശത്തെ ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കളാണ് സ്പോട്ട് ബില്ലറുടെ അനാസ്ഥ മൂലം ഉപയോഗിക്കാത്ത വൈദ്യുതിക്ക് പണമടക്കേണ്ടി വരുന്നത്. കാക്കാഴം പുത്തന്‍പറമ്പ് വീട്ടില്‍ മജീദിന്റെ അടഞ്ഞുകിടന്ന വീടിനാണ് 1,288 രൂപ അടക്കണമെന്ന് കാണിച്ച് ബില്ലു നല്‍കിയത്. മീറ്ററില്‍ കാണുന്നതിനെക്കാള്‍ 87 യൂണിറ്റ് വൈദ്യുതി കൂടുതലാണ് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്.
ഇതേ തുടര്‍ന്ന് വീട്ടുടമ വൈദ്യുതി ഓഫീസില്‍ ചെന്നന്വേഷിച്ചപ്പോള്‍ 50 രൂപ അടച്ചാല്‍ മാത്രമേ പരാതി പരിഗണിക്കുകയുള്ളൂ എന്നും ബില്ല് പരിശോധിക്കാന്‍ കഴിയൂ എന്നും അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പണമടച്ച ശേഷം പരിശോധിച്ചപ്പോള്‍ ബില്ലിലെ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: