രാജാക്കാട്: ഒരിടവേളയ്ക്ക് ശേഷം വീണ്ടും മൂന്നറില്‍ അനധികൃത നിര്‍മ്മാണം തലപൊക്കുന്നു. സ്റ്റോപ് മെമ്മോ നല്കിയ പഴയമൂന്നാര്‍, ഇക്കാനഗര്‍ എന്നിവടങ്ങളിലാണ് അനധികൃത നിര്‍മ്മാണം വീണ്ടും സജീവമായിരിക്കുന്നത്. അനധികൃത നിര്‍മ്മാണം പൊളിച്ച് നീക്കിയെന്ന തെറ്റായ റിപ്പോര്‍ട്ട് നലകിയ സ്പെഷ്യല്‍ തഹസില്‍ദാരെ ജില്ലാ കളക്ടര്‍ സസ്പെന്റ് ചെയിതിരുന്നു. എന്നാല്‍ പുതിയ ഉദ്യോഗസ്ഥനെ നിയമിക്കുന്നതിനും നടപടിയില്ല.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കയ്യേറ്റം ഒഴിപ്പിച്ചെന്ന തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥനത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ ദേവികുളം സ്പെഷ്യല്‍ തഹസില്‍ദാരെ സസ്പെന്റ് ചെയതത്. എന്നാല്‍ അനധികൃത നര്മ്മാണങ്ങളും കയ്യേറ്റങ്ങളു വ്യാപകമാകുന്ന മൂന്നാര്‍ ദേവികുളം മേഖലയില്‍ ശക്തമായ നടപടി സ്വീകരിക്കേണ്ട സ്പെഷ്യല്‍ തഹസില്ദരെ നിയമിക്കുന്നതിന് അധികൃതര്‍ ത്യ്യാറായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് നിലവില്‍ മൂന്നാറില്‍ സ്റ്റോപ് മെമ്മോ നല്കയിരിക്കുന്ന അനധകൃത നിര്മ്മാണങ്ങള്വീണ്ടും സജീവമായിരിക്കുന്നത്. പഴയമൂന്നാര്‍, ഇക്കാനഗര്‍ എന്നിവടങ്ങളിലാണ് വ്യാപകമായി അനധികൃത നിര്‍മ്മാണങ്ങള്‍ പുനാരംഭിച്ചിരിക്കുന്നത്.
മുമ്പ് അവധി ദിവസങ്ങളായിരുന്നു നിര്‍മ്മാണം നടത്തിയിരുന്നത്. എന്നാല്‍ നിലവില്‍ ഉദ്യോഗസ്ഥരുടെ അഭാവത്തില്‍ എല്ലാ ദിവസങ്ങളിലും നിര്‍മ്മാണം സജീവമാണ്. ഓണം അവധികൂടി അനുകൂലമാക്കി മാറ്റി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്‍ബലവും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനത്തിന് പിന്നിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: