കട്ടപ്പന: ഓണക്കാലത്തെ ലക്ഷ്യം വച്ച് മറയൂരില്‍ കരിമ്പ് കര്‍ഷകര്‍ ശര്‍ക്കര ഉല്‍പ്പാദനം ആരംഭിച്ചു. ഓണക്കാല വിപണിയില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ ശര്‍ക്കര ഉല്പ്പാദിപ്പിക്കുമ്പോളും തമിഴ്നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ ഇറക്കുമതി മറയൂര്‍ ശര്‍ക്കരക്ക് ഭീഷണിയാകുന്നു.
രുചി മേന്മകൊണ്ടും ഗുണമേന്മകൊണ്ടും പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയ്ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. ഇക്കാരണത്താല്‍ വിപണിയില്‍ തമിഴ്നാട്ടില്‍ നിന്നും എത്തുന്ന ശര്‍ക്കരയെക്കാളും ഉയര്‍ന്ന വില ലഭിക്കുകയും ചെയ്യും. മറയൂര്‍ ശര്‍ക്കരയുടെ പ്രത്യേക ഡിമാന്റ് മുതലെടുത്താണ് തമിഴ്നാട്ടില്‍ നിന്നും ശര്‍ക്കര ഉല്പാദിപ്പിച്ച് മറയൂരിലെത്തിച്ച് മറയൂര്‍ ശര്‍ക്കരയുമായി കലര്‍ത്തി വില്‍പ്പന നടത്തുന്നത്.
പരമ്പരാഗതമായി മറയൂരിലെ ആലപ്പുരകളില്‍ ശര്‍ക്കര നിര്‍മിക്കുന്ന കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. തമിഴ്നാട്ടിലെ ഉല്പാദന കേന്ദ്രങ്ങളില്‍നിന്നും മറയൂര്‍ ശര്‍ക്കര കൃത്രിമമായി നിര്‍മിക്കുകയാണ് പതിവ്. തമിഴ്നാട് ശര്‍ക്കരയുടെ പുളിരസം ഒഴിവാക്കാനായി ശര്‍ക്കരയില്‍ പഞ്ചസാരയും കുമ്മായവുംചേര്ക്കും.
മറയൂരിലെ ഒന്നാംതരം ശര്‍ക്കരയ്ക്ക് പച്ചകലര്‍ന്ന ബ്രൗണ്‍നിറമാണ്. വേനലില്‍ ഉല്‍പ്പാദിപ്പിക്കുന്ന മറയൂര്‍ ശര്‍ക്കരയ്ക്ക് കറുപ്പ് കലര്‍ന്ന നിറമാണുു
ള്ളത്. എന്നാല്‍, ഇപ്പോഴും തമിഴ്നാട്ടില്‍ നിന്നെത്തുന്ന വ്യാജന് മായം ചേര്‍ത്ത് ഒന്നാംതരം ശര്‍ക്കരയുടെ നിറം നല്കുന്നു. ഇതിനാല്‍ യഥാര്‍ഥ മറയൂര്‍ ശര്‍ക്കരയെക്കാളും വിപണിയില്‍ ആവശ്യക്കാരുള്ളത് വിലകുറഞ്ഞ വ്യാജനാണ്.
ആരോഗ്യത്തിന് ഹാനികരമായ ഹൈട്രോസ് എന്ന രാസവസ്തു അമിതമായി ചേര്‍ത്താണ് നിറം നിലനിര്‍ത്തുന്നത്. വ്യാപാരികള്‍ ധാരണ ചൂഷണം ചെയ്ത് വ്യാജന് വില്‍പ്പന നടത്തി വന്‍ ലാഭം കൊയ്യുന്നു. ഇത് സീസണില്‍ മറയൂരിലെ ശര്‍ക്കര ഉല്പാദകര്ക്ക് വിന യാകുന്നു.
ഒരിടവേളയ്ക്ക് ശേഷം ശര്‍ക്കരക്ക് വില അല്പ്പംഉയര്ന്നു കിട്ടിയ സന്തോഷത്തിലാണ് മറയൂരിലെ കരിമ്പ് കര്‍ഷകര്‍. നിലവില്‍ ഓണക്കാല വിപണിയെ ലക്ഷ്യം വച്ച് ശര്‍ക്കര ഉല്‍പ്പാദനം ആരംഭിച്ചിരിക്കുന്നു. എക്കാലവും കടബാധ്യതയും കഷ്ടപ്പാടും മാത്രം മിച്ചമുള്ള കര്‍ഷകര്‍ക്ക് ഇത്തവണയെങ്കിലും ശര്‍ക്കര ഉല്‍പ്പാദനത്തില്‍നിന്നും ലാഭം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. ഇതിനിടയിലാണ് തമിഴ്നാട്ടില്‍ നിന്നും മറയൂര്‍ ശര്‍ക്കരയെന്ന പേരിലുള്ള വ്യാജ ശര്‍ക്കരയുടെ ഇറക്കുമതി തകൃതിയായി നടക്കുന്നത്.
കരിമ്പ് നട്ടുവളര്‍ത്തുന്നതു മുതല്‍ ശര്‍ക്കരയാക്കുന്നത് വരെ തികച്ചും പരമ്പരാഗത രീതി
സ്വീകരിച്ചുവരുന്ന മറയൂരിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്നതാണ് ശര്‍ക്കര. ഇതിന്റെവിലയിടിച്ച് വ്യാജ ശര്‍ക്കര തമിഴ്നാട്ടില്‍ നിന്നും എത്തിതുടങ്ങിയ തോടെയാണ് മറിയൂരിലെ ശര്‍ക്കര ഉല്‍പ്പാദനത്തിന്റെ താളം തെറ്റി തുടങ്ങിയത്. എല്ലാ ഓണക്കാലത്തും പ്രതീക്ഷയോടെ കര്‍ഷകര്‍ ശര്‍ക്കര ഉദ്പാാദനം ആരംഭിക്കും.
ട്രേഡ് മാര്‍ക്കുള്ള മറയൂര്‍ ശര്‍ക്കരക്ക് ന്യായവില ലഭിക്കുന്നതിനും വ്യാജ ശര്‍ക്കരയുടെ ഇറക്കുമതി തടയുതിനും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മറയൂരിലെ കരിമ്പ് കര്‍ഷകരുടെ പ്രതീക്ഷയുടെ ഈ ഓണക്കാലത്തെങ്കിലും തമിഴ്നാട്ടില്‍ നിന്നുള്ള വ്യാജ ശര്‍ക്കരയുടെ വരവിന് തടയിടുവാന്‍ കഴിഞ്ഞില്ലെങ്കില്‍ കടബാധ്യതയില്‍ മുങ്ങിയ കര്‍ഷകരുടെ ആത്മഹത്യകള്‍ക്കും അഞ്ചുനാട് സാക്ഷിയാകേണ്ടിവന്നേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: