മറയൂര്‍: ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ തെരടിപള്ളം സ്വദേശിശക്തിവേല്(31) നെയാണ് വാഹന പരിശോധനക്കിടെ വനപാലകര്‍ പിടികൂടിയത്. മറയൂര്‍ ചന്ദന ഡിവിഷനിലെ കാരയൂര്‍ റിസര്‍വിലെ ആനകോട്ട ഭഗത്തുള്ള ചന്ദനമരം മുറിച്ച് ഓട്ടോറിക്ഷയില്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാവുന്നത്.
ഓണക്കാല സെപ്ഷ്യല്‍ പെട്രോളിങ്ങിന്റെ ഭാഗമായിപയസ് നഗര്‍ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ ഓട്ടോറിക്ഷ പരിശോധിക്കാന്‍ തുടങ്ങിയപ്പോള്‍ ഓട്ടോറിക്ഷയില്‍ നിന്നും ശക്തിവേലിനോടൊപ്പംഎത്തിയ ആള് ഇറങ്ങി ഓടുകയായിരുന്നു.പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് മുറിച്ച ചന്ദന മരങ്ങള്‍ കണ്ടെടുത്തത്. ആനകൊട്ട പാര്ക്കിന് സമീപത്തുള്ള ചന്ദനമരമാണ് വെട്ടിമുറിച്ചതെന്ന് ശക്തിവേല്‍ വനപാലകരോട് പറഞ്ഞു.
പത്ത് വര്‍ഷം മുന്‍പ് കാരയൂര്‍ റിസര്‍വ്വില്‍ നിന്നും ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയ കേസിലെ പ്രതിയാണ് ശക്തിവേല്‍. ശക്തിവേലിനൊപ്പം ചന്ദനം മുറിക്കുന്നതിന് കൂട്ടാളിയായ ആളെക്കുറിച്ച്വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. വനപാലകര്‍ പ്രതിയെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷംദേവികുളം കോടതിയില്‍ ഹാജരാക്കി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ആപ്പേ ഓട്ടോറിക്ഷയും വനപാലകര്‍ കസ്റ്റഡിയിലെടുത്തു. സ്പെഷ്യല്‍ റെയിഞ്ച് ഓഫീസര്‍ നാരയണന് നായര്‍, സുനില്‍, സേബിയാസ് തോമസ്, ബീറ്റ് ഫോറസ്റ്റ്ഓഫീസര്ന്മാരായ സുമേഷ്, ഷൈജോ,ട്രൈബല്‍ വാച്ചര്‍ തങ്കച്ചന് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: