തൊടുപുഴ: കുണ്ടും കുഴിയും നിറഞ്ഞ് കൊതകുത്തി-ശാരദക്കവല റോഡ് തകര്‍ന്നു. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന ആര്‍പ്പാമറ്റം-പൊന്നന്താനം റോഡിന്റെ ഭാഗമാണിത്.
എട്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ 800 മീറ്ററോളം ഭാഗമാണ് പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുന്നത്. നൂറ് കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴിയാണിത്. റോഡ് തകര്‍ന്നതോടെ ഇതുവഴി ഓട്ടം വിളിച്ചാല്‍ വരാന്‍ ഓട്ടോറിക്ഷകള്‍ തയ്യാറാകുന്നില്ലെന്നും ഏറെ ദുരിതമാണ് യാത്രയെന്നും നാട്ടുകാര്‍ പറയുന്നു. ഒരു ബസ് മാത്രം സര്‍വ്വീസ് നടത്തുന്ന ഈ വഴിയില്‍ റോഡ് തകര്‍ന്നതോടെ ഇവരും സര്‍വ്വീസ് നടത്താന്‍ വിസമ്മിതിക്കുകയാണ്. ആര്‍പ്പാമറ്റം-ചാലാശ്ശേരി റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുകയായിരുന്നു.
ഈ റോഡ് 5 മാസം മുമ്പ് ടാര്‍ ചെയ്തിരുന്നെങ്കിലും കൊതകുത്തിയില്‍ നിന്നുള്ള ഭാഗം അറ്റകുറ്റപ്പണി പോലും നടത്താതെ മാറ്റിയിടുകയായിരുന്നു. സമീപത്തെ ക്രഷറില്‍ നിന്നുള്ള ഭാരവാഹനങ്ങളുടെ ഓട്ടമാണ് ഇത്തരത്തില്‍ റോഡ് തകരാന്‍ കാരണം. റോഡില്‍ കുഴി നിറയുമ്പോള്‍ ക്രഷര്‍ അധികൃതര്‍ പാറമക്ക് ഇറക്കുകയാണ് പതിവ്. എന്നാല്‍ ഇത് ചെറുവാഹന യാത്രക്കാര്‍ക്ക് കൂടുതല്‍ ദുരിതമാകുകയാണ്. ശാരദക്കവലയ്ക്ക് സമീപം 150 മീറ്ററോളം കയറ്റമാണ്. കയറ്റം തുടങ്ങുന്ന സ്ഥലത്ത് റോഡ് പൂര്‍ണ്ണമായും ഒലിച്ച് പോയി കല്ല് തെളിഞ്ഞ നിലയിലാണ്. സമീപത്തെ പറമ്പിലെ റബ്ബര്‍മരം വെട്ടുന്നതിന്റെ ഭാഗമായി വെള്ളം ഒഴുക്കിനെ തടസപ്പെടുത്തി ഇവിടെ വഴി വെട്ടിയിരുന്നു. ഇതോടെ റോഡിന്റെ ഒരുവശം വെള്ളം ഒഴുകി തകര്‍ന്നു.
മഴ കൂടി എത്തിയതോടെ ഇത് പൂര്‍ണ്ണമാകുകയായിരുന്നു. ശാരദക്കവലയില്‍ നിന്ന് മുരളിക്കവല വഴി ചിലവ് പൊന്നന്താനം പോകുന്ന റോഡും തകര്‍ന്ന് കിടക്കു കയാണ്. ഗ്യാരണ്ടിയോടെ ടാര്‍ ചെയ്ത റോഡ് തകര്‍ന്നിട്ടും കോണ്ട്രാക്ടറോ പൊതുമരാമത്ത് അധികൃതരോ തിരിഞ്ഞ് നോക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
ഫണ്ട് ലഭിച്ചിട്ടില്ല
റോഡ് തകര്‍ന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും ഇതിന്റെ പണിക്കായി ഫണ്ട് ലഭിക്കാത്തതാണ് തടസമെന്നും പൊതുമരാമത്ത് എഞ്ചിനീയര്‍ പറഞ്ഞു. ഇതിനായി ശ്രമിച്ച് വരികയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: