ജനപ്രതിനിധികള്‍ തെരഞ്ഞെടുപ്പിന് മത്സരിക്കാന്‍ നല്കുന്ന സത്യവാങ്മൂലങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥവുമായി പൊരുത്തപ്പെടുന്നവയായിരിക്കുകയില്ല. സമ്പന്നര്‍ നികുതിയടയ്ക്കുന്നതിലും പലപ്പോഴും കണക്കുകളില്‍ പൊരുത്തമുണ്ടാകുകയില്ല. സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റാന്‍ പലപ്പോഴും വളഞ്ഞ വഴികള്‍ പലരും കൈക്കൊള്ളാറുണ്ട്.
സത്യസന്ധമായ നേര്‍വഴിയിലൂടെ നടക്കാന്‍ നമ്മെ കാലാകാലങ്ങളില്‍ ആരും പഠിപ്പിച്ചില്ല. ഭക്ഷ്യസുരക്ഷാ പദ്ധതിപ്രകാരം മൂന്നുവര്‍ഷം കഴിഞ്ഞ് ലഭിച്ച റേഷന്‍കാര്‍ഡുകളില്‍ ലക്ഷക്കണക്കിനു അനര്‍ഹര്‍ കടന്നുകൂടിയത്രേ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും ആയിരം ചതുരശ്ര അടിയില്‍ കൂടുതല്‍ വീടുള്ളവരും കാറുള്ളവരും, ഇവരില്‍ പലരും സൗജന്യ റേഷന്‍ പട്ടികയിലുണ്ട്. അതുപോലെതന്നെ വിവിധ പെന്ഷന് വാങ്ങുന്നതിലും ഒട്ടേറെ അനര്ഹരുണ്ടത്രെ.
ഒട്ടേറെ സാമൂഹ്യസേവന സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും യഥാര്‍ത്ഥ ഗുണഭോക്താക്കളെ തിരിച്ചറിയുമ്പോള്‍, വിപുലമായ സംവിധാനങ്ങളുണ്ടായിട്ടും നാളിതുവരെ മാറിമാറി വന്ന ഭരണകൂടങ്ങള്‍ക്ക് യഥാര്‍ത്ഥ ഉപഭോക്താക്കളെ കൃത്യമായി കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല. മറ്റു പല സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് ഏറെക്കുറെ അര്‍ഹതയുള്ളവരെ തിരിച്ചറിയാന്‍ സാധിക്കുമല്ലോ. സ്ഥലത്തെ റേഷന്‍കടക്കാര്‍ക്കും റേഷന്‍ വാങ്ങുന്നവരെപ്പറ്റി ഒരേകേദേശ ധാരണയുണ്ടാകും.
ചെറാട്ട് ബാലകൃഷ്ണന്,
തലോര്‍, തൃശൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: