ന്യൂദല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ ആര്.കെ. രാഘവനെ സൈപ്രസിലെ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിച്ചു. ഗുജറാത്ത് കലാപം അന്വേഷിച്ചത് രാഘവനായിരുന്നു. 76 കാരനായ രാഘവനാണ് ഇന്ത്യയിലെ ആദ്യത്തെ സൈബര്‍ ക്രൈം ഇന്വേസ്റ്റിക്കേഷന് സെല്‍ രൂപീകരിച്ചത്.
എഐഎഡിഎംകെ നേതാവും തമിഴ്നാട് മുന്‍മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയ്ക്ക് എതിരെയുള്ള അഴിമതി, ഇന്ത്യ- സൗത്ത് ആഫ്രിക്ക എകദിന ക്രിക്കറ്റ് മത്സരത്തില്‍ ഹാന്‍സി ക്രോണിയ നടത്തിയ വാതുവെപ്പ് എന്നീ സുപ്രധാന കേസുകള്‍ കൈക്കാര്യം ചെയ്തത് രാഘവന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്. വിശിഷ്ട സേവനത്തിന് ഇന്ത്യന്‍ പോലീസ് മെഡലും പ്രസിഡന്റിന്റെ മെഡലും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: