കോഴിക്കോട്: കേരളത്തിലെ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിപണന സാധ്യതയാണെന്നും ഇ-കൊമേഴ്സിലൂടെ ഈ പരിമിതിയെ മറികടക്കാനാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കോഴിക്കോട് കോര്പറേഷന് കുടുംബശ്രീയുടെ സാംസ്കാരിക വിപണന മേള, കോഴിക്കോട് കോര്‍പറേഷന്റെ ഇ-കൊമേഴ്സ് പോര്‍ട്ടല്‍ ‘വൈഭവ്’ എന്നിവയുടെ ഉദ്ഘാടനം കോഴിക്കോട് സ്വപ്നനഗരിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പുതിയ വിപണന സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ഏതു കോണില്‍നിന്നും വാങ്ങാന്‍ കഴിയും. തപാല്‍ വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീയുടെ ഓണ്‍ലൈന്‍ വില്പന മുഖ്യമന്ത്രി അറിയിച്ചു.
സംരംഭക മേള മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കോര്പറേഷന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. എ. പ്രദീപ് കുമാര്‍ എം.എല്‍.എ, ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക്, മുന്‍ മേയര്‍ പ്രൊഫ. എ.കെ പ്രേമജം, സ്ഥിരം സമിതി അധ്യക്ഷരായ അനിത രാജന്, എം. രാധാകൃഷ്ണന് മാസ്റ്റര്‍, കെ.വി ബാബുരാജ്, പി.സി രാജന്, ലളിത പ്രഭ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: