ഇരിട്ടി: ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നു ആറളം ഫാമില്‍ 9 ദിവസമായി ഫാം ഓഫീസിന് മുമ്പില്‍ നടത്തിവരുന്ന സത്യാഗ്രഹ സമരം ശക്തമാക്കി തൊഴിലാളികള്‍. ഇന്നലെ എംഡിയുടെ വാഹനം പുറത്തിറക്കാന്‍ സമ്മതിക്കാതെയാണ് സമരം ചെയ്യുന്ന ജീവനക്കാരും തൊഴിലാളികളും പ്രതിഷേധിച്ചത്. എംഡി വിശ്വനാഥന് എല്ലാദിവസവും ബസ്സില്‍ ഇരിട്ടിവരെ എത്തിയശേഷം ഇവിടെ നിന്നും ഫാമിന്റെ വാഹനത്തിലാണ് ഓഫീസിലെത്തുന്നത്. ഇന്നലെ എംഡിയെ ഓഫീസിലെത്തിക്കാനായി െ്രെഡവര്‍ വാഹനമെടുക്കാന്‍ വര്‍ക്ക് ഷോപ്പിലെത്തിയപ്പോഴാണ് സമരക്കാര്‍ നേതാക്കളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞിട്ടത്. പണമുണ്ടായിട്ടും ശമ്പളം നല്‍കാതെ തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിട്ട എംഡി ഇനി മുതല്‍ ഓഫീസില്‍ എത്തേണ്ടതില്ലന്ന നിലപാടിനെ തുടര്‍ന്നാണ് തൊഴിലാളികളും നേതാക്കളും എംഡിയുടെ വാഹനം തടഞ്ഞത്. സമരത്തിന് കെ.കെ.ജനാര്ദ്ധനന്, കെ.ടി.ജോസ്, കെ.വേലായുധന്, കെ.ബി.ഉത്തമന്, പി.ഡി.ജോസ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: