ലക്നൗ: പേര് വിളിച്ചപ്പോള്‍ എഴുനേല്ക്കാത്തതിന് മൂന്നാം ക്ലാസ്സുക്കാരനെ സ്വകാര്യ സ്ക്കൂളിലെ അധ്യാപിക ക്രൂരമായി മര്‍ദിച്ചു. ലക്നൗവിലെ സെന്റ് ജോണ്വിന്നേയ് ഹൈസ്ക്കൂളിലെ അധ്യാപികയായ റെതിക വി. ജോണാണ് വിദ്യാര്‍ത്ഥിയെ മര്‍ദിച്ച് വലിച്ചിഴക്കുന്നതായി സിസിടിവിയില്‍ പതിഞ്ഞത്.
കുട്ടിയുടെ ഇരു കവിളിലുമായി മാറി മാറി അടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. പേര് വിളിക്കുമ്പോള്‍ കുട്ടി ചിത്രം വരക്കുകയായിരുന്നതിനാല് ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ലെന്ന് കുട്ടി പറഞ്ഞു.
ബുധനാഴ്ച്ച സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ക്ഷീണിതനായ വിദ്യാര്‍ത്ഥിയുടെ മുഖം വീങ്ങിയിരിക്കുന്നത് കണ്ട് രക്ഷിതാക്കള്‍ കാരണം അന്വേഷിച്ചപ്പോഴാണ് കുട്ടിയെ മര്‍ദ്ദിച്ചതായി അറിഞ്ഞത്. കുട്ടിയെ നാല്പതോളം തവണ അടിച്ചതായി കൂട്ടൂകാരും പറഞ്ഞു.
തുടര്‍ന്ന് പ്രിന്‍സിപ്പാളിനെ കണ്ട് സിസിടിവി ഫുട്ടേജ് പരിശോധിച്ചപ്പോഴാണ് അധ്യാപിക അടിക്കുന്ന ദൃശ്യങ്ങള്‍ കണ്ടത്. സംഭവത്തെ തുടര്‍ന്ന് അധ്യാപികയെ പിരിച്ചുവിട്ടു. അധ്യാപികക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: