കോട്ടയം: വിലക്കുറവിന്റെ ഓണമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം സപ്ലേക്കോ കാറ്റില്‍ പറത്തി. അവശ്യസാധനങ്ങള്‍ക്ക് കണ്‍സ്യൂമര്‍ ഫെഡിനെക്കാളും 17 മുതല്‍ 20 രൂപ വരെ വില ഉയര്‍ത്തിയാണ് വില്‍ക്കുന്നത്. പല സാധനങ്ങളുടെയും വില പൊതുവിപണിയിലെ വിലയുമായി വലിയ വ്യത്യാസമില്ല. സപ്ലൈക്കോയില്‍ നിന്ന് 13 അവശ്യസാധനങ്ങളാണ് വിതരണം ചെയ്യുന്നത്. സബ്സിഡിയില്ലാത്തവയ്ക്ക് തോന്നിയ വിലയാണ് വാങ്ങുന്നത്.
സപ്ലൈക്കോയില്‍ ചെറുപരിപ്പിന് 72 ആണെങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന് 55 രൂപ മാത്രമാണ്. ചെറുപയറിന് 11 രൂപയാണ് കൂടുതല്‍. ഉഴുന്ന്, മല്ലി, തൂവര പരിപ്പ് എന്നിവയ്ക്കും നാല് മുതല്‍ എട്ട് രൂപവരെ വ്യത്യാസമുണ്ട്. സപ്ലൈക്കോയില്‍ നിന്ന് വിതരണം ചെയ്യുന്ന ആറിനങ്ങള്‍ക്ക് പൊതുവിപണയിലെ വിലയുമായി വലിയ വ്യത്യാസമില്ലെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.
സപ്ലൈക്കോ വില്പന ശാലകളില്‍ കൃത്യമായ വില നിര്‍ണ്ണയവും ഏകീരണവും നടക്കുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. പൊതു വിപണയില്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുളള സാധനങ്ങള്‍ക്ക് തീവിലയായതിനാല്‍ സപ്ലൈക്കോ വില്പന ശാലകളെയാണ് കൂടുതല്‍ ആളുകളും ആശ്രയിക്കുന്നത്. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം സപ്ലൈക്കോ ശാലകളില്‍ നിന്ന് ലഭിക്കുന്നില്ല. കണ്‍സ്യൂമര്‍ ഫെഡി്ന്റെ വി്ല്പനശാലകളിലേക്കാളും കൂടുതല്‍ സപ്ലൈക്കോ ശാലകളാണ്. പുതിയ റേഷന്‍ കാര്‍ഡ് ലഭി്ക്കാത്തവരാണ് കൂടുതല്‍ ദുരിതത്തില്‍. പഴയറേഷന് കാര്‍ഡില്‍ സാധനങ്ങള്‍ക്ക് സബ്സിഡി ലഭിക്കില്ല. ഇതിന് പകരം സപ്ലൈക്കോ ഓഫീസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ സബ്സിഡി സാധനങ്ങള്‍ കൊടുക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: