ടോക്കിയോ: അടുത്ത വര്‍ഷത്തെ ലോകകപ്പ് ഫുട്ബോളിന് ജപ്പാന് യോഗ്യത നേടി. ഓസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് ജപ്പാന് ലോകകപ്പിന് ടിക്കറ്റെടുത്തത്. തകുമ ഒസാനോയും യോസുക്കുമാണ് ഗോള്‍ നേടിയത്.
തുടര്‍ച്ചയായ ആറാം തവണയാണ് ജപ്പാന് ലോകകപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടുന്നത്.ഏഷ്യന്‍ മേഖലയില്‍ നിന്ന് 2018 ലെ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ജപ്പാന്. ഇറാനാണ് ഈ മേഖലയില്‍ നിന്ന് ആദ്യം യോഗ്യത നേടിയത്.
ഒരു മത്സരം കൂടി ശേഷിക്കെ ജപ്പാന് ഗ്രൂപ്പ് ബിയില്‍ ഒന്നാം സ്ഥാനമുറപ്പായി. അവസാന മത്സരത്തില്‍ അവര്‍ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയെ നേരിടും. മൂന്നാം സ്ഥാനത്തുളള ഓസ്ട്രേലിയ അവസാന മത്സരത്തില്‍ തായ്ലന്‍ഡിനെതിരെ മകിച്ച വിജയം നേടിയാല്‍ ലോകകപ്പിന് പ്രതീക്ഷ നിലനിര്‍ത്താനാകും.
റഷ്യയിലാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് അരങ്ങേറുന്നത്. 32 ടീമുകള്‍ മാറ്റുരയ്ക്കും. ജൂണ്‍ 14 മുതല്‍ ജൂലൈ 15 വരെയാണ് മത്സരങ്ങള്‍. ജപ്പാന്, ഇറാന് എന്നിവയ്ക്ക് പുറമെ ആതിഥേയരായ റഷ്യയും ബ്രസീലും ലോകകപ്പിന് യോഗ്യത നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: