മുക്കം: കൂടരഞ്ഞി കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന സിപിഎം സ്വതന്ത്ര എംഎ ല്‍എ പി.വി.അന്‍വറിന്റെ വാട്ടര്‍ തീം പാര്ക്കിന് നോട്ടീസ് നല്കാന് ഗ്രാമപഞ്ചായത്ത് ഉപസമിതി ശുപാര്‍ശ. ഇതിനിടയില്‍ ഭൂമി കയ്യേറ്റം നടന്നില്ലെന്നും പരിസ്ഥിതി ലംഘനം നടന്നിട്ടില്ലെന്നും ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട്.
പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് അധ്യക്ഷയായ ഏഴംഗ ഉപസമിതി യാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിവിധ വകുപ്പുകള്‍ക്ക് പഞ്ചായത്തില്‍ ലഭ്യമായ രേഖകളുടെ ആധികാരികത പരിശോധിക്കുന്നതിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സാനിറ്ററിയുമായി ബന്ധപ്പെട്ട മറുപടി മാത്രമാണ് ലഭിച്ചത്. ഇക്കഴിഞ്ഞ പതിനാറ് വരെയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈ സന്‍സ് അനുവദിച്ചത്. എന്നാല്‍ ഇത് 10 ന് പിന്‍വലിച്ചു. ഇതിനെതിരെ പാര്‍ക്കിന്റെ ഉടമ നല്കിയ ഹര്‍ജിയില്‍ 21 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് പഞ്ചായത്തിന് ലഭിച്ചതായി ഉപ സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ആരോഗ്യ വകുപ്പ് പാര്ക്കിന് കഴിഞ്ഞ ജൂലൈ ഒമ്പത് വരെയാണ് സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. ഈ സമയത്ത് ലഘുഭക്ഷണ ശാലയും വിനോദത്തിനുള്ള പാര്‍ക്കും കുട്ടികള്‍ക്കായുള്ള അനുബന്ധ കളിയുപകരണങ്ങളുമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
1939 ലെ മദിരാശി പൊതുജനാരോഗ്യ നിയമത്തിനും വ്യവസ്ഥകള്‍ പ്രകാരമാണ് സാനിറ്ററി സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്കുന്ന സമയത്ത് സ്ഥലത്ത് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തിക്കുകയോ ജനങ്ങള്‍ ജലം ഉപയോഗിച്ചുള്ള റൈയ്ഡുകള്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലന്നും ഉപസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു .നിയമ ലംഘനം നടന്നിട്ടുണ്ടങ്കില്‍ സാനിറ്ററി സര്‍ട്ടിഫിക്കറ്റ് അസാധുവാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
15 പ്രവൃത്തി ദിവസത്തിനകം സാനിറ്ററി ,മലിനീകരണ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കിയില്ലെങ്കില്‍ നിയമപരമായ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഉപസമിതി ഭരണ സമിതിയോട് ശുപാര്‍ശ ചെയ്തത്. കക്കാടംപൊയില്‍ വാര്‍ഡ് മെമ്പറും സിപിഎം നേതാവുമായ കെ.എസ്.അരുണ്‍കുമാര്‍ കണ്‍വീനറായ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
ഇതിനിടയില്‍ പാര്ക്കിന് ജില്ലാ ഭരണകൂടത്തിന്റെ ക്ലീന്‍ ചിറ്റ് നല്കി. റവന്യു മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ലാന്റ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍, ദുരന്തനിവാരണ സേന ഡെപ്യൂട്ടി കലക്ടര്‍ എന്നിവര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഭൂമി കയ്യേറ്റം നടന്നില്ലെന്നും, പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പാര്‍ക്കില്‍ നടന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: