തിരുവനന്തപുരം: എട്ടു ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷികവരുമാനമുള്ള ഏതൊരു കുടുംബത്തിനും സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകണമെന്ന് കേന്ദ്ര സാമൂഹിക്ഷേമ ശാക്തീകരണ സഹമന്ത്രി രാംദാസ് അത്വാലെ.
ഇതുവരെ സംവരണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിഭാഗങ്ങളെ ഉള്‍പ്പെടുത്തുന്നതിന് അനുയോജ്യമായ മാറ്റങ്ങള്‍ നിയമം വഴികൊണ്ടുവരണം. ദേശീയോദ്ഗ്രഥനത്തിനും സാമ്പത്തിക നീതി ഉറപ്പാക്കാനും ഇത് ആവശ്യമാണ്. മഹാരാഷ്ട്രയിലെ മറാത്തകള്‍, ഗുജറാത്തിലെ പട്ടേല്‍മാര്‍, ഹരിയാനയിലെ ജാട്ടുകള്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ സാമ്പത്തിക സംവരണം ആവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ട് കേരളത്തിലെ നമ്പൂതിരി, നായര്‍ സമുദായങ്ങള്‍ക്കും സാമ്പത്തിക സംവരണം നല്‍കണം. മന്ത്രി പത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
പട്ടികജാതി , വര്‍ഗ്ഗ, ഒബിസി വിഭാഗങ്ങളുടെ വിഹിതത്തില്‍ സ്പര്‍ശിക്കാതെ മറ്റുചില വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സംവരണത്തില്‍ 25ശതമാനത്തിന്റെ വര്‍ധന വരുത്താനുള്ള നിര്‍ദ്ദേശത്തെ എല്ലാരാഷ്ട്രീയ കക്ഷികളും പിന്തുണയ്ക്കണമെന്നും അത്വാലെ ആവശ്യപ്പെട്ടു.
77 ശതമാനം വരുന്ന പട്ടിക ജാതി-വര്‍ഗ്ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് 49.5 ശതമാനം സംവരണം ലഭിക്കുന്നുണ്ട്. അതില്‍ മാറ്റം വരാന്‍ പാടില്ല. മേല്‍ത്തട്ട് വ്യവസ്ഥ ഇതിന് ബാധകമാക്കുകയും വേണം.
ദളിതര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ പ്രധാനമായും സംവരണപ്രശ്നത്തിന്റെ പേരിലാണ്.സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായിചര്‍ച്ച നടത്തിയ മന്ത്രി കേരളത്തിലെ പട്ടിക ജാതി, പിന്നോക്ക വിഭാഗങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്തു.
സംസ്ഥാന ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായിചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി കേരളത്തിലെ പട്ടിക ജാതി, പിന്നോക്ക വിഭാഗങ്ങള്‍, അംഗപരിമിതര്‍ എന്നിവര്‍ക്കുള്ള കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അവലോകനം ചെയ്തു. ആക്കുളത്തെ നിഷ് സന്ദര്‍ശിച്ചു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഡയറക്ടര്‍ പ്രൊഫ. കെ ജി സതീഷ്കുമാര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: