മൂന്നാര്‍: കണ്ണന്‍ദേവന്‍ കമ്പനി ചൊക്കനാട് എസ്റ്റേറ്റില്‍ പുതുക്കാട് ഡിവിഷനിലെ തേയിലതോട്ടത്തിന് സമീപം കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസ്സ് പ്രായം തോന്നിക്കുന്ന ഗര്‍ഭിണിയായ പിടിയാനയാണ് ചരിഞ്ഞത്.
പാതി മലന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തേക്കടിയില്‍ നിന്ന് വിദഗ്ധര്‍ എത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ദേവികുളം ഫോറസ്റ്റ് റെയിഞ്ചര്‍ നിബു കിരണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
അഞ്ചാഴ്ചക്കിടെ ചരിഞ്ഞത് അഞ്ച് കാട്ടാന
തൊടുപുഴ: ജില്ലയില്‍ കഴിഞ്ഞ അഞ്ച് ആഴ്ചക്കിടെ ചരിയുന്ന അഞ്ചാമത്തെ കാട്ടാനയാണിത്. മൂന്നാറില്‍ മണ്ണുമാന്തി കൊണ്ടുള്ള മര്‍ദ്ദനമേറ്റാണ് ആദ്യം കാട്ടാന ചരിഞ്ഞത്. ജൂലൈ 25നായിരുന്നു ഇത്.
പിന്നീട് പാറയുടെ മുകളില്‍ നിന്ന് വീണ് ആഗസ്റ്റ് 5 ന് മറയൂരില്‍ പിടിയാന ചരിഞ്ഞു. 10 ന് മൂന്നാര്‍ തച്ചങ്കരി എസ്റ്റേറ്റില്‍ വൈദ്യുത ആഘാതമേറ്റും 19ന് അടിമാലി നെല്ലിപ്പാറയില്‍ ആള്പ്പാര്പ്പില്ലായിരുന്ന കെട്ടിടത്തിന്റെ മേല്‍ക്കൂര വീണുമായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: