കൊച്ചി : ഇസ്ലാം മത വിശ്വാസിയായ യുവാവുമായി ഒളിച്ചോടിയ 20 കാരിയായ പെണ്‍കുട്ടിക്ക് പോലീസ് സംരക്ഷണം അനുവദിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. മകളെ മതം മാറ്റി തീവ്രവാദ സംഘടനയായ ഐസിസില്‍ ചേര്‍ത്തേക്കുമെന്ന ആശങ്കയില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയിലാണ് പോലീസ് സംരക്ഷണം അനുവദിച്ച് കോടതി ഉത്തരവായത്.
പെണ്‍കുട്ടിയെ കേരള ഹൈക്കോടതിയുടെ അധികാര പരിധിക്കു പുറത്തേക്ക് ആരും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കില്‍ പെണ്‍കുട്ടിയെ സര്‍ക്കാര്‍ അംഗീകരിച്ച ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറ്റണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇങ്ങനെ മാറ്റിയാല്‍ മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടിയെ കാണാന്‍ അവസരം നല്‍കണമെന്നും സെപ്തംബര്‍ 14 ന് പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
ജൂണ്‍ ആറിനാണ് പെണ്‍കുട്ടിയെ കാണാതായത്. തിരുവനന്തപുരം സ്വദേശിയായ മുസ്ലിം യുവാവിനെ പെണ്‍കുട്ടി വിവാഹം കഴിച്ചെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ മതം മാറ്റാന്‍ മഞ്ചേരിയിലെ സത്യസരണിയില്‍ പ്രവേശിപ്പിച്ചെന്ന് കാണിച്ച് മാവേലിക്കര സ്വദേശികളായ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: