തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിനെ വെട്ടിക്കൊന്നവരെ ബക്രീദിനും ഓണത്തിനും ശേഷം അറസ്റ്റ് ചെയ്താല്‍ മതിയെന്ന് പോലീസിന്റെ രഹസ്യധാരണ. കൊലപാതകവുമായി നേരിട്ട് ബന്ധമുള്ള ആറുപേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്.
അവര്‍ക്ക് പെരുന്നാള്‍, ഓണം എന്നിവ ആഘോഷിക്കാനുള്ള അവസരം നല്‍കാനാണ് അറസ്റ്റ് നീട്ടുന്നത്. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം.പി.മോഹനചന്ദ്രന്, തിരൂര്‍ ഡിവൈഎസ്പി വി.എ.ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ പ്രതികളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്താനായിരുന്നു പോലീസിന്റെ നീക്കം.
എന്നാല്‍ അന്വേഷണസംഘത്തിലെ ഒരു സിഐ ഇടപെട്ട് അറസ്റ്റ് നീട്ടിവെപ്പിക്കുകയായിരുന്നു. കൊടുംക്രൂരത ചെയ്ത പ്രതികള്‍ക്ക് പോലീസ് വഴിവിട്ട സഹായം ചെയ്യുന്നതിനെതിരെ പ്രതിഷേധം വ്യാപകമാകുന്നുണ്ട്.
ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല് ശാരീരിക് ശിക്ഷണ്‍ പ്രമുഖ് വിപിന്‍ 24ന് രാവിലെ ഏഴരയോടെയാണ് കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിക്കുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം റോഡിലൂടെ ഓടിയ വിപിനെ 50 മീറ്ററോളം പിന്തുടര്ന്ന് വെട്ടി കൊലപ്പെടുത്തി.
സംഭവ സമയത്ത് റോഡില്‍ തിരക്കുണ്ടായിരുന്നു.
ബസ്സിലും മറ്റ് വാഹനങ്ങളിലും അതുവഴി സഞ്ചരിച്ച നിരവധി പേര് സംഭവത്തിന് സാക്ഷികളാകുകയും ചെയ്തു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: