കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടപ്പിലാക്കുന്ന സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷന്റെ മാനദണ്ഡങ്ങളില്‍ അവ്യക്തത. രണ്ടാം ഘട്ട ആക്ഷേപങ്ങള്‍ പരിശോധിച്ച് പട്ടിക സപ്തംബര്‍ 28ന് പുറത്തിറക്കുമെന്നാണ് പുതുക്കിയ ഉത്തരവില്‍ പറയുന്നതെങ്കിലും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിലെ അവ്യക്തത നിലനില്‍ക്കുകയാണ്. ഒരു റേഷന്‍ കാര്‍ഡില്‍ പേരുള്ളവരെ ഒരു കുടുംബമായി പരിഗണിക്കണമെന്നാണ് നിര്‍ദ്ദേശം.
കാര്‍ഡില്‍ പേരുള്ളവരില്‍ ആര്‍ക്കെങ്കിലും സ്വന്തമായി വീടുള്ളവരാണെങ്കില് കാര്‍ഡിലെ പേരുള്ള മറ്റാരെയും ഗുണഭോക്താക്കളായി പരിഗണിക്കില്ല. നിലവില്‍ ഒരു കാര്‍ഡില്‍ ഒന്നിലധികം കുടുംബങ്ങള്‍ ഉള്‍പ്പെടുന്നവരെയാണ് ഇത് പ്രതികൂലമായി ബാധിക്കുന്നത്. ഭക്ഷ്യ ഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് തിരക്കായതിനാല്‍ പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. ഇതുമൂലം ഭൂരഹിതരും ഭവന രഹിതരുമായ നിരവധി പേരാണ് പട്ടികയില്‍ നിന്ന് പുറത്താവുന്നത്.
പുതിയ കാര്‍ഡ് ലഭിക്കണമെങ്കില്‍ വീടും വീടിനു നമ്പരും ലഭിക്കേണ്ടതുണ്ടെന്നതും അര്‍ഹരായ ഗുണബോക്താക്കളെ കുഴക്കുന്നു.
ലൈഫ് മിഷന്റെ പുതുക്കിയ സമയക്രമമനുസരിച്ച് കലക്ടര്‍ക്ക് ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ 29ന് ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെ നടക്കുന്ന ഗ്രാമസഭയില്‍ പട്ടിക അംഗീകരിക്കും. ഒക്ടോബര്‍ 25 ന് ഗ്രാമ, വാര്‍ഡ് സഭകള്‍ അംഗീകരിച്ച പട്ടികകള്‍ ഭരണ സമിതി അംഗീകരിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക തയ്യാറാക്കും. ഇതിനിടയിലാണ് മാനദണ്ഡങ്ങളിലെ അവ്യക്തത ആശയക്കുഴപ്പമുണ്ടാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: