ഓണം ഒരു ഐതിഹ്യ കഥയായതിനാല്‍ അത് എന്നു തുടങ്ങി എന്നും എത്രാമത്തെ ഓണമാണെന്നും നമുക്കറിഞ്ഞുകൂടാ. എന്നാല്‍ ഓണം രണ്ടുകാര്യങ്ങളാണ് നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്. ഒന്ന് കപടവേഷധാരിക്ക് ഭിക്ഷ കൊടുക്കുന്നത് നീതിമാനായിരുന്ന മഹാബലിത്തമ്പുരാന്റെ അടുക്കല്‍ വാമനന് കപടവേഷത്തിലാണ് ഭിക്ഷയാചിച്ചു ചെന്നത്. ഭിക്ഷ കൊടുക്കുക വഴി നീതിമാനായ ഒരു രാജാവും രാജ്യവും മലയാളിക്കു എന്നന്നേക്കും നഷ്ടമായി. കള്ളവും ചതിയുമില്ലാത്ത ആ നല്ല നാളുകള്‍ ആഘോഷിക്കുമ്പോഴും ഓണനാളില്‍ പോലും അവ നമുക്ക് കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞാല്‍ മഹാഭാഗ്യം.
രണ്ടാമത്തേത് കേരളത്തില്‍ കര്‍ക്കിടകം എന്ന പഞ്ഞ മാസം കഴിഞ്ഞ് സമൃദ്ധിയുടെ ചിങ്ങമാസമാണ്. ഓണക്കാലം നെല്പാടങ്ങളില് നിന്നും കൊയ്തുകയറ്റിയ കറ്റകള്‍ മെതച്ച് പുത്തനരിച്ചോറും കൃഷിസ്ഥലത്തുനിന്ന് പറിച്ചെടുത്ത ചേന, ചേമ്പ്, പയര്‍, വെള്ളിരി, മത്തന്‍, ഏത്തക്കായ തുടങ്ങിയവകൊണ്ട് തൊടിയില്‍ നില്ക്കുന്ന നല്ല വാഴയുടെ തൂശനില വെട്ടിയിട്ട് പപ്പടം പഴം പായസം കൂട്ടി വീട്ടുകാര്‍ ഒന്നടങ്ങം വിഭവ സമൃദ്ധമായ ഊണ്, പുതുമഴക്ക് വിത്തിട്ടാല്‍ നെല്ലും പയറും പാവലും കുമ്പളവും മത്തനും ചേനയും ചേമ്പും എന്നുവേണ്ട എല്ലാം തന്നെ ഓണക്കാലത്ത് വിളവെടുക്കാന്‍ പറ്റിയ സമയമായിരിക്കും. ഓണത്തുനാള്‍ രാവിലെ തന്നെ ഓണപ്പൂക്കള്‍ ഇട്ട ശേഷം പറമ്പില്‍ നിന്ന് ശേഖരിക്കുന്ന ഒരേ പച്ചക്കറികള്‍ക്കും എന്തെന്നില്ലാത്ത ഒരു ആകര്ഷണികതയായിരുന്നു. കാലം മാറി കഥമാറി.
ഇന്ന് മാവേലി സ്റ്റോറുകളിലും നിന്നും സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന അരിയും പച്ചക്കറികളും ഒട്ടുമിക്ക ഹോട്ടലുകളിലും മുക്കിലും മൂലയിലും ഓണസദ്യയും ഓണക്കിറ്റും ഓണം ഒരാഘോഷവും ഒരു ഫാഷനുമായി മലയാളിക്കു പണം വാങ്ങാനും ചിലവഴിക്കാനും ഒരു വേദിയായി ഓണം എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
മനുഷ്യന്റെ ആരംഭം മുതല്‍ കൃഷിയായിരുന്നു അവന്റെ ആദ്യ ചുവടുവെയ്പ്പ്. പിന്നീട് അങ്ങോട്ടേയ്ക്ക് കൃഷി അവന്റെ ജോലിയായി മാറി. ആദ്യകാലത്ത് ഭക്ഷ്യവിളകള്‍ മാത്രമാണ് കൃഷിചെയ്തിരുന്നത്. പിന്നീട് നാണ്യവിളകളായ റബ്ബര്‍, ജാതി, കൊക്കോ ഇവയുടെ കടന്നാക്രമണം ഭക്ഷ്യവിളകളെ പിന്തള്ളി.
ഓരോ വീട്ടിലും കൃഷിസാധനങ്ങള്‍ സൂക്ഷിക്കുന്ന പത്തായങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അവയുടെ സ്ഥാനം ഫ്രിഡ്ജുകള്‍ ഏറ്റെടുത്തു. പഞ്ചായത്തില്‍ ടണ്‍കണക്കിനു സാധനങ്ങള്‍ സൂക്ഷിക്കാമായിരുന്നു. എന്നാല്‍ ഫ്രിഡ്ജില്‍ ഒരാഴ്ചത്തേക്കുള്ളചെറിയ സ്റ്റോക്കുമാത്രമാണ് സൂക്ഷിക്കാന്‍ കഴിയുന്നത്.
രാജ്യം കൃഷികുറഞ്ഞ് വ്യവസായത്തിലേക്കും മറ്റുധനാഗമ മാര്‍ഗ്ഗത്തിലേക്കും കൂപ്പുകുത്തുകയാണ്. ഇത് നാടിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കും.
ഭാരതത്തിന്റെ നട്ടെല്ലാണ് കര്ഷകന് മറന്നുപോകരുത്. എന്തുണ്ടായാലും ഭക്ഷണമില്ലാത്ത ജീവിതം സാധ്യമല്ല. നമ്മുടെ അമ്പലങ്ങളിലുണ്ടായിരുന്ന പറനിറയും ക്ഷേത്രങ്ങളിലെ നിറപുത്തരിയുമ കാര്‍ഷിക വിളവെടുപ്പുമായുബന്ധപ്പെടുത്തന്നതായിരിക്കണം.
ഓര്‍ക്കുക ഓണം ഒരു ദിവസം കൊണ്ടുവരുന്നതല്ല. പൂക്കളിട്ടു ഓണത്തിന്റെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന പോലെ വിത്തുകള്‍ നട്ടും വിതച്ചും മാസങ്ങളുടെ ഒരുക്കങ്ങള്‍ ഓണത്തിനം വേണം.കേരളത്തിന്റെ കാര്‍ഷിക പാരമ്പര്യം നിലനിര്‍ത്തുന്നതും സത്യസന്ധന്ധമായ കുടുംബ ഭദ്രതയും അരക്കെട്ടുറപ്പിക്കുന്നതുമാകാന് ഓരോ ഓണത്തിനും കഴിയട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: