ന്യൂദല്‍ഹി: ദല്‍ഹിയിലെ വിവിധ കോടതികളില്‍ ഓട്ടോറിക്ഷയിലെത്തി ജഡ്ജിമാരുടെ മിന്നല്‍ പരിശോധന. ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ അടക്കം ആറ് ജഡ്ജിമാരാണ് പരിശോധന നടത്തയത്.
ദല്‍ഹിയിലെ വിവിധ കോടതികളെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര്‍ പരിശോധന നടത്തിയത്. കോടതികളുടെ പ്രവര്‍ത്തനം, കോടതി ഉദ്യോഗസ്ഥരുടെ അച്ചടക്കം, സമയനിഷ്ട എന്നിവയും ജഡ്ജിമാര്‍ പരിശോധിച്ചു.
ആക്റ്റിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍ തേതൃത്വത്തില്‍ ജസ്റ്റിസ് രവിന്ദ്ര ഭട്ട്, എസ് മുരളിധര്‍, സഞ്ജീവ് ഖന്ന, വിപിന്‍ സന്ഹി, ജിഎസ് സിസ്താനി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
ജസ്റ്റിസ് മിത്തല്‍ പാട്യല കോടതി സമുച്ചയവും, ജസ്റ്റിസ് രവിന്ദ്ര ഭട്ട് തിസ് ഹസാരി കോടതി സമുച്ചയവും, ജസ്റ്റിസ് ഖന്ന രോഹിണി കോടതി സമുച്ചയത്തിലും പരിശോധന നടത്തി. കൂടാതെ ജസ്റ്റിസ് മുരളിധര്‍ സക്കേത് കോടതിയും ജസ്റ്റിസ് സന്ഹി ദ്വാരക കോടതിയും ജസ്റ്റിസ് സിസ്താനി കര്കര്ഡോമ കോടതിയും സന്ദര്‍ശിച്ചു.
സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ജഡ്ജിയും അവരുടെ കണ്ടെത്തലുകളും നിര്‍ദേശങ്ങളുമടങ്ങുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: