പത്തനാപുരം: യാത്രക്കാരുടെ നടുവൊടിച്ച് ഏനാത്ത്-പട്ടാഴി റോഡ്. അപകടങ്ങള്‍ നിത്യസംഭവമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുനില്ലെന്നും ആക്ഷേപം. എംസി റോഡില്‍ ഏനാത്ത് പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് സമാന്തര പാതയായി ഇതിനെ മാറ്റിയത്.
മിക്ക ഭാഗങ്ങളിലും റോഡ് തകര്‍ന്ന് തരിപ്പണമായിട്ടും പരിഹരം കാണാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിക്ഷേധം ശക്തമാണ്. മാസങ്ങളായി തുടരുന്ന വാഹനപ്പെരുപ്പമാണ് പാതയുടെ തകര്‍ച്ച വേഗത്തിലാക്കിയത്. എംസി റോഡിലൂടെ കടന്നു പോകേണ്ട ദീര്‍ഘദൂര യാത്രാ ബസ്സുകള്‍ ഉള്‍പ്പെടെ ഇതുവഴിയാണ് കടന്നു പോയത്. റോഡിന്റെ മിക്ക ഭാഗങ്ങളും കുളമായതോടെ ഇതുവഴിയുളള യാത്രയ്ക്ക് മണിക്കൂറുകള്‍ വേണ്ടി വരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ ഏനാത്ത് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തതോടെ സമാന്തര പാതയെ അധികൃതര്‍ കൈയൊഴിയുമോ എന്ന ഭീതിയിലാണ് നാട്ടുകാര്‍. റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കില്‍ പ്രതിക്ഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: