ചാത്തന്നൂര്‍: നെടുമ്പന കുളപ്പാടത്ത് വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയില്‍ നിന്നും 40 പവനും മൂവായിരം രൂപയും ഇരുനൂറു ദിര്‍ഹവും കവര്‍ന്നു. എസ്കെ ജങ്ഷന് പുന്നവിളവീട്ടില്‍ പ്രവാസിയായ മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ ഇന്നലെ രാത്രി 10നും 11നുമിടെ സംഭവം. എയര്‍ ഫോഴ്സില്‍ ജോലിയുളള സഹോദരന് അബ്ദുല്‍ ഷാഹിം കൊടുത്തുവിട്ട സാധനങ്ങള്‍ വാങ്ങാനായി നാവായിക്കുളത്തേക്ക് രാത്രി എട്ടരയോടെ പോയിരുന്നു. മുഹമ്മദ് ഷാഫിയും കുടുംബവും രാത്രി പതിനൊന്നരയോടെ തിരച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ഗ്രില്‍ തുറന്ന ശേഷം അവിടെ സൂക്ഷിച്ചിരുന്ന പാരയും പിക്കാസും ഉപയോഗിച്ചാണ് വാതില്‍ തകര്‍ത്ത് മുറിക്കുളളില്‍ പ്രവേശിച്ചത്. അലമാരയിലുളള വസ്ത്രങ്ങളും മറ്റും സാധനങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു. കഴിഞ്ഞ ജൂലൈ 30നായിരുന്നു ഷാഫിയുടെ വിവാഹം. ചാത്തന്നൂര്‍ പോലീസും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കശു അണ്ടി ഫാക്ടറിയില്‍ സ്ഥാപിച്ചിരിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുന്നതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: