പാട്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. കഴിഞ്ഞ ദിവസം പാട്നയില്‍ നടത്തിയ റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.
ബിജെപിക്കെതിരെ പാട്നയിലാണ് ലാലു പ്രസാദ് യാദവ് റാലി സംഘടിപ്പിച്ചത്. റാലിയില്‍ പ്രതിപക്ഷ കക്ഷികളുടെ പതിവ് യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കള്‍ പോലും എത്തിയിരുന്നില്ല. ബീഹാര്‍ കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് അധ്യക്ഷ സോണിയയും ഉപാധ്യക്ഷന്‍ രാഹുലും പങ്കെടുത്തില്ല.
സഖ്യ ഉപേക്ഷിച്ച നിതീഷ് കുമാറിനെതിരെ രാഷ്ട്രീയ പോരാട്ടത്തിനുള്ള തുടക്കമായാണ് ലാലു റാലി സംഘടിപ്പിച്ചത്. അഴിമതി ആരോപണം നേരിടുന്ന ലാലു സംഘടിപ്പിക്കുന്ന റാലിയുമായി സഹകരിക്കുന്നതില്‍ ബിഹാര്‍ കോണ്‍ഗ്രസ്സില്‍ ഭിന്നത ഉടലെടുത്തിരുന്നു.
ബിനാമി സ്വത്ത് കേസില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തി വരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: