കണ്ണൂര്‍ : ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക്ക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ആയിരങ്ങള്‍ പ്രണാമമര്‍പ്പിച്ചു. ഡയമണ്ട് മുക്കിലെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ ചടങ്ങും നടന്നു. മൂന്ന് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് സിപിഎമ്മുകാര്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്.
രാവിലെ മനോജിന്റെ സ്മൃതിമണ്ഡപത്തില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ സ്ത്രീകളും കുട്ടികളുള്‍പ്പെടെ നിരവധി പേരാണ് പങ്കെടുത്തത്. വ്യക്തിയെ മാത്രമേ ഇല്ലാതാക്കാന്‍ കഴിയു എന്നാൽ ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് എതിരാളികള്‍ മനസ്സിലാക്കണമെന്ന് അനുസ്മരണ പ്രസംഗത്തില്‍ ആര്‍എസ്എസ്.അഖിലഭാരതീയ കാര്യകാരീ സദസ്യന്‍ എസ്.സേതുമാധവന് പറഞ്ഞു.
ചടങ്ങില്‍ സഹ പ്രാന്തപ്രചാരക് എസ്.സുദര്ശന്, പ്രാന്ത സഹ സമ്പര്‍ക്കപ്രമുഖ് പി.പി സുരേഷ്ബാബു, പ്രാന്തീയ സേവാപ്രമുഖ് എ വിനോദ്, പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന് തില്ലങ്കേരി, വിഭാഗ് സംഘചാലക് സി. ചന്ദ്രശേഖരന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: