ആലപ്പുഴ: വയോധികരായ മാതാപിതാക്കള്‍ക്കു മകന്റെയും മകന്റെ മൂന്നാംഭാര്യയുടെയും ഉപദ്രവത്തില്‍ നിന്നു സംരക്ഷണം നല്കാന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് പോലീസിനു നിര്‍ദേശം നല്കി.
കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് നൂറനാട് സബ് ഇന്സ്പെക്ടര്ക്കാണു നിര്‍ദേശം നല്‍കിയത്. ചാരുംമൂട് മഠത്തില്‍ വീട്ടില്‍ എം. സുകുമാരപിള്ളയ്ക്കും ഭാര്യയ്ക്കും സംരക്ഷണം നല്‍കാനാണ് ഉത്തരവ്. തന്റെ പേരിലുള്ള വസ്തു മകന് എസ്. സജീഷ്കുമാറും ഭാര്യ ആശയും ചേര്‍ന്നു കോടതിയില്‍ കേസ് കൊടുത്തു സ്വന്തമാക്കിയെന്ന പിതാവിന്റെ പരാതിയിലാണു നടപടി.
കമ്മിഷന് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയില് നിന്ന് അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. മകനില്‍ നിന്നും ഉപദ്രവമുണ്ടായാല്‍ നൂറനാട് എസ്ഐയെ വിവരം അറിയിക്കണമെന്നു കമ്മിഷന് നിര്‍ദേശിച്ചു.
ഉചിതമായ നടപടിയുണ്ടായില്ലെങ്കില്‍ ചെങ്ങന്നൂര്‍ ഡിവൈഎസ്പിക്കു പരാതി നല്‍കണമെന്നും നിര്‍ദേശിച്ചു. പരാതി ലഭിച്ചാല്‍ നൂറനാട് എസ്ഐയും ചെങ്ങന്നൂര്‍ ഡിവൈഎസ്പിയും നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: