പാനൂര്‍: മരണമെന്ന ബൗദ്ധിക കാഴ്ചപ്പാടില്‍ നിന്നും മാറിച്ചിന്തിച്ചാല്‍ സ്വര്‍ഗീയ മനോജ് എന്നും നമ്മുക്കിടയില്‍ പ്രേരണയായി പ്രവര്‍ത്തിക്കുന്ന ആദര്‍ശാലിയായ പ്രവര്‍ത്തകനാണെന്ന് ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം എസ്.സേതുമാധവന് പറഞ്ഞു. കതിരൂര്‍ മനോജ് മൂന്നാംബലിദാന വാര്‍ഷിക ദിനത്തില്‍ ഡയമണ്ട് മുക്കില്‍ നടന്ന അനുസ്മരണ സാംഘിക്കില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈശ്വരനിലേക്കുളള നിരന്തരയാത്രയാണ് ജീവിതം. സുഖഭോഗങ്ങളെ ത്യജിച്ച് ഒരാദര്‍ശത്തിനു വേണ്ടി പൗരുഷത്തോടെ പരാക്രമശാലിയായ മനോജ് പ്രവര്‍ത്തിച്ചു .മനോജിന്റെ ജീവിതം എന്നും പ്രവര്‍ത്തകര്‍ക്ക് പ്രേരണയാണ്. നാടിനും പ്രസ്ഥാനത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും ചിന്തിക്കാനും ചിന്തിപ്പിക്കാനും മനോജിന്റെ ഓര്‍മ്മകള്‍ നമുക്കിടയിലുണ്ട്. ഭൗതികദേഹത്തെ മാത്രമെ ശത്രുവിന് ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടുളളൂ. രാഷ്ട്ര മാതാവിനായി ജീവന് ബലിയര്‍പ്പിച്ച ധീരദേശാഭിമാനികള്‍ക്കൊപ്പം തന്നെ മനോജും ഓര്‍മ്മിക്കപ്പെടും.
1962ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച ജഗദീഷ് സിംഗിനെ സൈന്യം ഇന്നും ഓര്‍ക്കുന്നത് മരണമില്ലാത്ത പോരാളിയായിട്ടാണ്. അദ്ദേഹത്തിന്റെ ശവകുടീരത്തിനരികെ എന്നും ജവാന്മാരെത്തി ആശീര്‍വാദം സ്വീകരിക്കും. കിടന്നുറങ്ങാന്‍ കിടക്കയും മറ്റും സാങ്കല്‍പ്പികമായി ഒരുക്കിയിരിക്കുന്നു. എന്നും രാത്രിയില്‍ ബെഡ്ഷീറ്റ് വൃത്തിയാക്കി വെയ്ക്കുന്നു. അദ്ദേഹത്തെ കൂടെയുളളവരെപ്പോലെ തന്നെ പരിപാലിക്കുന്നു. ചൈനയോട് 72 മണിക്കൂര്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ ജഗദീഷ് സിംഗ് മരിച്ചുവെന്ന യാഥാര്‍ത്ഥ്യത്തെ ഉള്കൊണ്ടുതന്നെ നമുക്കിടയില്‍ മുന്നണിപ്പോരാളിയായ അദ്ദേഹമുണ്ടെന്ന് സൈനികര്‍ ഇന്നും വിശ്വസിക്കുന്നു.ഇതു തന്നെയാണ് മനോജിനോടും നാം കാണിക്കേണ്ടത്. വീരസവര്‍ക്കറും മദന്‍ലാല്‍ ഡിഗ്രയും എല്ലാം ഇന്നും നമുക്കിടയില്‍ ജീവിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയവും പ്രയോഗത്തില്‍ അപകടകരവുമായ കമ്യൂണിസം ലോകത്ത് മുഴുവന്‍ നശിച്ചു കഴിഞ്ഞു. കമ്യൂണിസത്തില്‍ ജനാധിപത്യത്തിന് സ്ഥാനമില്ല. കമ്യൂണിസ്റ്റ് ചൈനയില്‍ അഴിമതിക്കെതിരെയയും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി തെരുവിലിറങ്ങിയ പതിനായിരങ്ങളെ ടിയാനന്മെന് സ്ക്വയറില്‍ ബുള്‍ഡോസര്‍ കയറ്റി കൊന്നുകൊണ്ടാണ് അവര്‍ ഏകാധിപത്യം പ്രകടമാക്കിയത്. റഷ്യയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഇന്ന് കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളില്‍ അവരുടെ സ്ഥാപകരുടെ ഫോട്ടോ, പ്രതിമ തുടങ്ങിയവയെല്ലാം ജനം തല്ലിതകര്‍ക്കുകയാണ്.
ഭാരതത്തിലും ഈ അധാര്‍മ്മികമായ ആശയം വേരറ്റുവരികയാണ്. ബംഗാളില്‍ അതിന്റെ തകര്‍ച്ച പൂര്‍ണ്ണമായിക്കഴിഞ്ഞു. കേരളത്തിലെ അവസാനത്തെ ഇടതുപക്ഷ ഭരണമാണ് നിലവലുളളത്. ഹിന്ദുസമൂഹം ഈ ദുര്‍ഭരണത്തെ പൂര്‍ണ്ണമായും മനസിലാക്കിക്കഴിഞ്ഞു. മുസ്ലീം മതമൗലികവാദികളുടെ പിന്തുണയോടെ ഭരണം പിടിച്ചെടുത്ത ഇടതുപക്ഷം സംസ്ഥാനത്തും വലിയ വെല്ലുവിളി നേരിടുകയാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് അധ്യക്ഷത വഹിച്ചു. ജില്ലാസംഘചാലക് സി.പി.രാമചന്ദ്രന്, തലശേരി ഖണ്ഡ് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍, വിഭാഗ് കാര്യവാഹ് വി.ശശിധരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: