തിരുവനന്തപുരം: നെല്ലിയാമ്പതി പാട്ടക്കരാര്‍ ലംഘനത്തിനും ഭൂമി കയ്യേറ്റത്തിനും പുറമെ ഭൂ ഉടമകളായവര്‍ നടത്തിയ വന്‍ തട്ടിപ്പുകളുടെയും ചുരുളഴിയുന്നു. കോടിക്കണക്കിന് രൂപ തട്ടിയെടുക്കാന്‍ ബാങ്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളും കൂട്ടുനിന്നു. ഒത്താശക്കാരായി ഉദ്യോഗസ്ഥരും പെരുമാറി. ധനകാര്യ വകുപ്പിലെ ഇന്സ്പെക്ഷന് വിഭാഗത്തിന്റെ പരിശോധനയില്‍ കെഎസ്ഐടിസി നിയമലംഘനത്തിന് കൂട്ടുനിന്നതായി കണ്ടെത്തിയിരിക്കുകയാണ്. ഇതെല്ലാം ആസൂത്രിതമായ തട്ടിപ്പിന്റെ ഭാഗമാണെന്ന് വ്യക്തമാവുകയാണ്.
നിയമംലംഘിച്ചു പാട്ടഭൂമി കൈവശപ്പെടുത്തുകയും വായ്പ തിരിച്ചടക്കാതിരിക്കുകയും ചെയ്ത സ്വകാര്യ കമ്പനിക്ക് കെഎസ്ഐഡിസി ആവര്‍ത്തിച്ചു വായ്പ നല്‍കിയതായും ഇന്സ്പെക്ഷന് വിഭാഗം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കെഎസ്ഐഡിസി ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ്. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രെന്‍ഡ് ഗ്രൂപ്പ് ഓഫ് കമ്പനീസിനാണ് കെഎസ്ഐഡിസി 5.89 കോടി രൂപ വായ്പ നല്‍കിയത്.
ഇതേകമ്പനിയുടെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂ വേള്‍ഡ് ഇന്‍വെസ്റ്റ്മെന്റ്സ്, മലബാര്‍ ഡയറി എന്നിവയാണു ചട്ടവിരുദ്ധമായി 1994 ല്‍ 486.83 ഏക്കറുള്ള മീരാ ഫ്്ലോറസ് എസ്റ്റേറ്റ് സ്വന്തമാക്കിയത്. കൈമാറ്റം ചെയ്യാന്‍ അവകാശമില്ലാത്ത പാട്ടഭൂമി ട്രെന്‍ഡ് ഗ്രൂപ്പിന് രജിസ്റ്റര്‍ ചെയ്തു നല്കിയ നെന്മാറ സബ് രജിസ്ട്രാര്‍ നിയമലംഘനമാണ് നടത്തിയതായി ബോധ്യപ്പെട്ടിട്ടുണ്ട്. ട്രെന്‍ഡ് ഗ്രൂപ്പ്് വായ്പ തിരിച്ചടക്കാതെ വന്നപ്പോള്‍ മീരാ ഫ്ലോറസ് എസ്റ്റേറ്റ് കണ്ടുകെട്ടാന്‍ കെഎസ്ഐഡിസി ആവശ്യപ്പെടുകയായിരുന്നു. പാട്ടവ്യവസ്ഥയില്‍ നല്കിയ വനഭൂമി കണ്ടുകെട്ടാന്‍ തഹസീല്‍ദാരോട് കെഎസ്എഫ്ഡിസി നിര്‍ദ്ദേശം നല്കിയതും ചട്ടവിരുദ്ധമാണ്. ഈ നടപടികളെല്ലാം രജിസ്ട്രേഷന് നിയമങ്ങളുടേയും 1980 വന നിയമത്തിന്റേയും ഭൂസംരക്ഷണ നിയമത്തിന്റേയും ലംഘനമാണ്. വായ്പ തിരിച്ചടക്കാത്ത ട്രെന്‍ഡ് ഗ്രൂപ്പിനു വീണ്ടും വായ്്പ നല്കിയ കെഎസ്ഐഡിസിയുടെ നടപടി, ഉദ്യോഗസ്ഥരും ട്രെന്‍ഡ് ഗ്രൂപ്പും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് ഉദാഹരണമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 75.67 കോടിരൂപയുടെ നഷ്ടം ഇപ്രകാരം കെഎസ്ഐഡിസിക്ക് ഉണ്ടായി.
കെഎസ്ഐഡിസി ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. ധനകാര്യ അഡിഷണല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് 2011 മാര്‍ച്ചില്‍ സര്‍ക്കാരിനു കൈമാറി. ആയിരക്കണക്കിന് ഏക്കര്‍ വനഭൂമി അന്യാധീനപ്പെടുന്നതിനും കൈക്കലാക്കുന്നതിനും സാഹചര്യം ഒരുക്കും വിധം ഭരണകക്ഷിയില്‍ നിന്നു തന്നെ ശക്തമായ നീക്കം നടക്കുന്നതിനിടയിലാണ് പഴയ തട്ടിപ്പിന്റെ കഥ കൂടി പുറത്തു വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: