തൊടുപുഴ: നാട്ടുകാരുടെ ഇടപെടല്‍ കുരുന്നുകള്‍ക്ക് രക്ഷയായി. മക്കളെ ക്രൂരമായി ഉപദ്രവിച്ച അമ്മയും കാമുകനും പിടിയില്‍. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി സീനത്ത്(36), ഇവരുടെ കാമുകന് മുണ്ടക്കയം സ്വദേശി ജോസ്(38) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
നിലവില്‍ കുമാരമംഗലം പാറയ്ക്ക് സമീപം വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഏഴര വയസുള്ള ആണ് കുഞ്ഞിനെയും അഞ്ച് വയസുള്ള പെണ്‍കുഞ്ഞിനേയും പ്രാകൃത രീതിയില്‍ മര്‍ദ്ദിച്ച കേസിലാണ് ഇരുവരും പിടിയിലായത്.
പതിവായി കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ട് സമീപവാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരെയും തല്ലുകയും, കാലില്‍ ചവിട്ടുകയും, മുട്ടില്‍ നിര്‍ത്തി ചൂരല്‍ വടികൊണ്ട് അടിക്കുകയുമാണ് അമ്മയും കാമുകനും ചെയ്തിരുന്നത്. ഇത്തരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് പേടിച്ച് മൂത്രമൊഴിക്കുന്ന കുട്ടികളെ കൊണ്ട് തന്നെ അവരുടെ വസ്ത്രമൂരിച്ച് ഇത് തുടപ്പിക്കുകയും ചെയ്തിരുന്നു. മൂത്ത കുട്ടി പോലീസിന് നല്കിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച്ച വൈകിട്ട് ലഭിച്ച പരാതിയില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തൊടുപുഴ എസ്ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്.
കുരുന്നുകള്‍ക്ക് ക്രൂരമര്‍ദ്ദനം;
അമ്മയും കാമുകനും പിടിയില്‍
തൊടുപുഴ: നാട്ടുകാരുടെ ഇടപെടല്‍ കുരുന്നുകള്‍ക്ക് രക്ഷയായി. മക്കളെ ക്രൂരമായി ഉപദ്രവിച്ച അമ്മയും കാമുകനും പിടിയില്‍. കൊല്ലം പുനലൂര്‍ കരവാളൂര്‍ സ്വദേശിനി സീനത്ത്(36), ഇവരുടെ കാമുകന് മുണ്ടക്കയം സ്വദേശി ജോസ്(38) എന്നിവരെയാണ് തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
നിലവില്‍ കുമാരമംഗലം പാറയ്ക്ക് സമീപം വാടകവീട്ടില്‍ താമസിച്ച് വരികയായിരുന്നു. ഏഴര വയസുള്ള ആണ് കുഞ്ഞിനെയും അഞ്ച് വയസുള്ള പെണ്‍കുഞ്ഞിനേയും പ്രാകൃത രീതിയില്‍ മര്‍ദ്ദിച്ച കേസിലാണ് ഇരുവരും പിടിയിലായത്.
പതിവായി കുഞ്ഞുങ്ങളെ മര്‍ദ്ദിക്കുന്നത് കണ്ട് സമീപവാസികള്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്കിയ പരാതിയിലാണ് അറസ്റ്റ്. ഇരുവരെയും തല്ലുകയും, കാലില്‍ ചവിട്ടുകയും, മുട്ടില്‍ നിര്‍ത്തി ചൂരല്‍ വടികൊണ്ട് അടിക്കുകയുമാണ് അമ്മയും കാമുകനും ചെയ്തിരുന്നത്. ഇത്തരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ് പേടിച്ച് മൂത്രമൊഴിക്കുന്ന കുട്ടികളെ കൊണ്ട് തന്നെ അവരുടെ വസ്ത്രമൂരിച്ച് ഇത് തുടപ്പിക്കുകയും ചെയ്തിരുന്നു. മൂത്ത കുട്ടി പോലീസിന് നല്കിയ മൊഴിയിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്.
വ്യാഴാഴ്ച്ച വൈകിട്ട് ലഭിച്ച പരാതിയില്‍ ഇരുവരോടും സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തൊടുപുഴ എസ്ഐ വി സി വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്ന കാര്യം പോലീസ് പരിഗണിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: