രാജാക്കാട്: പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പ്ലെയിന്പാറയെ സംരക്ഷിക്കാന്‍ നടപടിയില്ല. വന്‍തോതിലുള്ള മാലിന്യ നിക്ഷേപവും സാമൂഹ്യ വിരുദ്ധരുടെ ശല്യവും രൂക്ഷമായതോടെ സഞ്ചാരികള്‍ ഇവിടം ഉപേക്ഷിക്കുന്ന സ്ഥിതിയിലായിരിക്കുകയാണ്.
രാജാക്കാട് മാങ്ങാത്തൊട്ടി റൂട്ടില്‍ ആത്മാവ് സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ മലകയറിയാല്‍ പ്ലെയിന്‍ പാറയിലെത്താം. വിനാമ ആകൃതിയുലുള്ള കൂറ്റന്‍ പാറ നിലനില്‍ക്കുന്നതിനാലാണ് പ്രദേശത്തിന് പ്ലെയിന്‍പാറ എന്ന് പേരുവന്നത്. ദിവസേന നിരവധി സഞ്ചാരികള്‍ ഇവിടേയ്ക്ക് എത്തുന്നുമുണ്ട്. എന്നാല്‍ രാത്രിയായാല്‍ ഇവിടം മദ്യപ സംഘങ്ങളുടെയും സാമൂഹ്യവിരുദ്ധരുടെയും തട്ടകമാണ്. മദ്യപിച്ചതിന് ശേഷം മദ്യകുപ്പികള്‍ തല്ലിപ്പൊട്ടിച്ച് പ്രദേശം അപകടകരമാക്കും. മാത്രവുമല്ല ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യങ്ങളും ഇവിടെ നിക്ഷേപിക്കുന്നു. ഈ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് താമസിക്കുന്നവര്‍ക്കും സാമൂഹ്യവിരുദ്ധരുടെ ശല്യം നേരിടുകയാണ്. പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ടൂറിസം കേന്ദ്രത്തെ രക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: