കൊച്ചി: കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ ഇസ്ലാമിക വഴിയിലേക്ക് ദുര്‍വ്യാഖ്യാനം ചെയ്ത് അവതരിപ്പിക്കാന്‍ മലയാള മനോരമയുടെ നീക്കം. മഹോദയപുരം അഥവാ കൊടുങ്ങല്ലൂര്‍ ഭരിച്ചിരുന്ന ചേര സാമ്രാജ്യത്തിലെ അവസാന രാജാവ് ചേരമാന്‍ രാമവര്‍മ എന്ന ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ച് മെക്കയിലേക്ക് പോയ ദിവസമാണ് ഓണമെന്ന് മലയാള മനോരമ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
ചേരമാന്‍ പെരുമാളിന്റെ മതംമാറ്റവും മക്കായാത്രയുമാണ് കൊല്ലവര്ഷംരംഭം എന്നു കൂടി എഴുതി വെയ്ക്കുന്നതോടെ മനോരമ ഓണത്തിന്റെ കാര്യത്തില്‍ വികൃത ചരിത്രമെഴുതുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കുള്ള പഠിപ്പുര പംക്തിയാണ് ഓണത്തിന്റെ ചരിത്രത്തെ ഇത്തരത്തില്‍ വികലമാക്കിയത് എന്നതാണ് കൂടുതല്‍ ഗൗരവകരം.
കേരളത്തിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കുന്ന വിധത്തിലാണ് ഓണത്തിന്റെ ചരിത്രത്തെ മനോരമ അവതരിപ്പിച്ചത്. കുഞ്ഞുമനസ്സുകളിലേക്ക് മതംമാറ്റത്തിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു ചരിത്രം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമവും.
സര്‍വശക്തനും ദേവന്മാരെപ്പോലും അതിശയിപ്പിച്ചവനുമായ മഹാബലി എന്ന ചക്രവര്‍ത്തിയുടെ മഹത്തായ ത്യാഗത്തിന്റെ ചിരപരിചിതമായ ചരിത്രത്തെയാണ് മനോരമ വികൃതമാക്കിയത്.
ഓണം കേരളീയമല്ലെന്നു കൂടി പറഞ്ഞുവെയ്ക്കുന്നു മനോരമ. ഈ ആഘോഷം വിദേശത്തു നിന്ന് എത്തിയതാണെന്നും പറയപ്പെടുന്നു എന്ന തരത്തിലാണ് ലേഖനം.
യൂഫ്രട്ടീസ്, ടൈഗ്രീസ് നദീതട സംസ്കാരത്തിലേക്കും ഓണത്തെ വലിച്ചിഴക്കുന്നു മനോരമ. ഓഗസ്സ്റ്റ് 28ന് പഠിപ്പുരയില്‍ കഥയിലെ ഓണം എന്ന ശീര്‍ഷകത്തില്‍ സി.ആര്. രവി നമ്പ്യാര്‍ തയ്യാറാക്കിയ ലേഖനത്തിലാണ് ഈ ദുര്‍വ്യാഖ്യാനം.
ഈ റിപ്പോര്‍ട്ടു വായിച്ച് മനോരമയുടെ ഓഫീസിലേക്കു ഒരു വായനക്കാരന് ഫോണ്‍ ചെയ്തതിന്റെ ശബ്ദരേഖ വാട്സാപ്പില്‍ പ്രചരിക്കുന്നുണ്ട്.സര്‍ക്കാരിന്റെ സര്‍വവിജ്ഞാനകോശം, മലബാര്‍മാന്വല്‍, ഡിസി ബുക്സിന്റെ ആചാരാനുഷ്ടാനകോശം തുടങ്ങിയവ റഫര്‍ ചെയ്തു തയാറാക്കിയത് എന്ന വിശദീകരണമാണ് ലഭിച്ചത്.
പൊതു ധാരണയില്‍ നിന്നു മാറി ചേരമാന്‍ പെരുമാളിന്റെ മതമാറ്റ ചരിത്രവുമായി ബന്ധപ്പെടുത്തി ഓണത്തെ അവതരിപ്പിച്ചതിനു പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് ആരോപണമുയരുന്നത്. ചക്രവര്‍ത്തി പോലും ഇസ്ലാം മതം സ്വീകരിച്ചിരുന്നു എന്ന തരത്തില്‍ കാലങ്ങളായി പ്രചരിപ്പിക്കുന്ന ചരിത്രം മനോരമ ഏറ്റെടുത്തതിന്റെ പിന്നിലെ ദുരൂഹതയും ചര്‍ച്ചയായിട്ടുണ്ട്.
പൊതുവായി അംഗീകരിച്ച ചരിത്രത്തില്‍ നിന്ന് ഇസ്ലാമിക വ്യാഖ്യാനത്തിന്റെ പാതയിലേക്ക് ഓണത്തെയും നയിക്കാനുള്ള നീക്കമെന്ന നിലയ്ക്കാണ് മനോരമയുടെ ശ്രമത്തെ കാണേണ്ടത് എന്ന അഭിപ്രായവും ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: