കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഒളിവില്‍ കഴിയുമ്പോള്‍ കാവ്യാമാധവന്റെ സ്ഥാപനമായ കാക്കനാട്ടെ ലക്ഷ്യയിലെത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. പണം ആവശ്യപ്പെട്ട് സുനി ലക്ഷ്യയിലെത്തിയിരുന്നതായി ഇവിടുത്തെ ജീവനക്കാരന്റെ മൊഴി ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മാഡം കാവ്യയാണെന്ന് സുനി തന്റെ വെളിപ്പെടുത്തിയതിനെ സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തല്‍. കാവ്യയല്ല ബുദ്ധികേന്ദ്രമെന്ന സുനിയുടെ പരാമര്‍ശം ഗൂഡാലോചനയില്‍ ദിലീപ് മാത്രമാണ് ഉള്ളതെന്ന സൂചനയും നല്‍കുന്നതാണ്.
അതേ സമയം സുനിയുടെ ജാമ്യാപേക്ഷ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിലെ 11ാം പ്രതിയായ ദിലീപിന്റെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇന്ന് വീണ്ടും റിമാന്‍ഡ് നീട്ടി നല്‍കാനാണ് സാധ്യത.
വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും അങ്കമാലി സെഷന്‍സ് കോടതിയില്‍ ദിലീപിനെ ഹാജരാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: