കരുനാഗപ്പള്ളി: താലൂക്ക് മോണിറ്ററിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ ഓച്ചിറ, കരുനാഗപ്പള്ളി ടൗണുകളിലെ ഹോട്ടലുകള്‍, ബേക്കറികള്‍, പച്ചക്കറി സ്റ്റാളുകള്‍, പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫിഷ് സ്റ്റാളുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. വിവിധ ക്രമക്കേടുകളിലെ 15 കേസുകള്‍ ചാര്‍ജ് ചെയ്തു. ഗാര്‍ഹിക ആവശ്യത്തിനുപയോഗിക്കുന്ന ഒരു പാചകവാതകസിലിണ്ടര്‍ പിടിച്ചെടുത്തു. പരിശോധനക്ക് തഹസീല്‍ദാര്‍ ബി.രാധാകൃഷ്ണന്, താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.ലീലാകൃഷ്ണന്, ലീഗര്‍ മെട്രോളജി ഇന്‍സ്പെക്ടര്‍ പി.പി.അലക്സാണ്ടര്‍, പി.ശശി, ഭക്ഷ്യസുരക്ഷാ ഓഫീസര്‍ എസ്.മാനസ, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ ജയപ്രകാശ്, അബ്ദുള്‍റഷീദ്, രാമചന്ദ്രന്‍പിള്ള, മനോജ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റിയാസ്.ആര് എന്നിവര്‍ പങ്കെടുത്തു. ഓണം പ്രമാണിച്ച് പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് മോണിറ്ററിങ് സെല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: