ബെംഗളൂരു: ഇന്ത്യയുടെ ഗതിനിര്‍ണ്ണയ ഉപഗ്രഹ വിക്ഷേപണം പൊളിയാന്‍ കാരണം അധികഭാരം. പിഎസ്എല്‍വി സി 39 റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ച ഐആര്‍എന്‍എസ്എസ് ഒന്ന് എച്ചിന്റെ താപപ്രതിരോധ കവചത്തിന് വേണ്ടതിലും ഒരു ടണ്‍ ഭാരം കൂടുതലായിരുന്നു.
നാല് ഘട്ടമുള്ളതാണ് റോക്കറ്റ്. മൂന്നു ഘട്ടവും കൃത്യമായ വേര്‍പെട്ടെങ്കിലും നാലാം ഘട്ടത്തിലെ താപപ്രതിരോധ കവചം ഉപഗ്രഹത്തിന് നിന്ന് അടര്‍ന്നു മാറിയില്ല. അതിനാല്‍ ഉപഗ്രഹം നിര്‍ദ്ദിഷ്ട ഭ്രമണപഥത്തില്‍ നിന്ന് അകലെ മറ്റൊരു ഭ്രമണപഥത്തില്‍ കവചം പുതച്ച് കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ കവചം കൃത്യസമയത്ത് വേര്‍പെട്ടിരുന്നെങ്കില്‍ ഗതി നിര്‍ണ്ണയ ഉപഗ്രഹം കൃത്യമായ സ്ഥലത്ത് എത്തിച്ചേരുമായിരുന്നു. ഭാരം കൂടുതലായിരുന്നതിനാല്‍ ആദ്യ ഘട്ടം വേര്‍പെട്ട ശേഷം റോക്കറ്റിന്റെ വേഗത കുറഞ്ഞു.
സെക്കന്റില്‍ ഒരു കിലോമീറ്ററാണ് കുറഞ്ഞത്. അതിനാല്‍ റോക്കറ്റിന് നിര്‍ദ്ദിഷ്ട ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്താന്‍ കഴിഞ്ഞില്ല. സെക്കന്റില്‍ 9.5 കിലോമീറ്റര്‍ വേഗതയാണ് വേണ്ടിയിരുന്നത്. പക്ഷെ എട്ടരക്കിലോമീറ്ററേ ലഭിച്ചുള്ള. ഉപഗ്രഹ കേന്ദ്ര ഡയറക്ടര്‍ എസ്കെ ശിവകുമാര്‍ പറഞ്ഞു. അന്തരീക്ഷവുമായുള്ള ഘര്‍ഷണത്തില്‍ ചൂട് കൂടി കത്താതിരിക്കാനുള്ളതാണ് താപപ്രതിരോധ കവചം.
ഉപഗ്രഹം കൃത്യമായ ഭ്രമണപഥത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഈ കവചം പൊട്ടിവീഴും. ഉപഗ്രഹം അതോടെ സ്വതന്ത്രമാകും. ഇവിടെ കവചം അഴിഞ്ഞുവീഴാനുള്ള കമാന്‍ഡ്( നിര്‍ദ്ദേശം) അതിലെ കമ്പ്യൂട്ടറുകള്‍ക്ക് ലഭിച്ചെങ്കിലും കാര്യക്ഷമത കുറഞ്ഞുപോയതിനാല്‍ ഘടകഭാഗങ്ങള്‍ ആ നിര്‍ദ്ദേശത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ല. മാത്രമല്ല അതിന്റെ ഭാരം കാരണം ഉപഗ്രഹം 114ാമത്തെ സെക്കണ്ടില് താഴേക്ക് നീങ്ങി.
എത്രമാത്രം താഴേക്ക് പോയെന്ന് പറയാനാവില്ല. 20,650 കിലോമീറ്റര്‍ അപ്പോജിയു( ഭ്രമണപഥത്തിന്റെ ഭൂമിയില്‍ നിന്ന് അകലെയുള്ള ഭാഗം)ള്ള ഭ്രമണപഥത്തിലായിരുന്നു എത്തേണ്ടത്. എന്നാല്‍ വെറും 6000 കിലോമീറ്ററേ എത്തിയുള്ളൂ. അദ്ദേഹം പറഞ്ഞു. 24 വര്ഷത്തിനിെടയുണ്ടാകുന്ന ആദ്യ പരാജയമാണിത്. പക്ഷെ ഐഎസ്ആര്‍ഒയുടെ ഭാവി പരിപാടികളെ ഇത് തെല്ലും ബാധിക്കില്ല.അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: