തൊടുപുഴ: വീട്ടമ്മ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാതെ കഞ്ഞിക്കുഴി പോലീസ് ഒളിച്ചുകളിക്കുന്നു.ശശി കണ്യാലിക്കെതിരെയാണ് ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കഴിഞ്ഞ മാസം 31ന് കഞ്ഞിക്കുഴി പോലീസ് കേസെടുത്തത്. കഞ്ഞിക്കുഴി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പ്രതി പലതവണയായി മൂന്നരലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. പണം തിരികെ നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് വീട്ടമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന വീട്ടമ്മയില്‍ നിന്നും മജിസ്ട്രേറ്റ് മൊഴിയെടുത്തിരുന്നു. പിന്നീട് വീട്ടമ്മ പോലീസിലും മൊഴി നല്കി. പ്രതി ശശിയുടെ സഹോദരന് സിപിഎം നേതാവാണ്.
ശശി കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവുമാണ്. രണ്ട് പാര്‍ട്ടിയിലും പെട്ടവര്‍ ഇടപെട്ടതോടെയാണ് പോലീസ് നിഷ്ക്രിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്.ശശിക്കെതിരെ മുന്‍പ് നിരവധി ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നഴ്സിങ് പഠനത്തിന് അഡ്മിഷന് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് അംഗീകാരമില്ലാത്ത കോളേജിലെത്തിച്ച സംഭവത്തിലും ഇയാള്‍ പ്രതിക്കൂട്ടിലാണ്.
ഇതേ കോളേജില്‍ നിന്നും പഠനം അവസാനിപ്പിച്ച ഒരു വിദ്യാര്‍ത്ഥിയോട് വാങ്ങിയ പണം ഇതുവരെ മടക്കി നല്‍കിയിട്ടില്ല. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നുമാണ് കഞ്ഞിക്കുഴി എസ്.ഐ ജന്മഭൂമിയോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: