ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച അപകീര്‍ത്തികേസില്‍ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷി നേതാക്കള്‍ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവ്. കേസ് പരിഗണിച്ച ജില്ലാ സെഷന്‍സ് കോടതി ഒക്ടോബര്‍ 9,10,11 തീയതികളിലാണ് നേതാക്കളോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്.
കരുണാനിധിയെ കൂടാതെ ഡി.എം.കെ ട്രഷറര്‍ എം.കെ സ്റ്റാലിന്, ഡി എം ഡി കെ നേതാവ് വിജയകാന്ത്, ഡി.എം.കെ നേതാവ് എസ് രാമദാസ് എന്നിവര്‍ക്കും ചില മാധ്യമങ്ങള്‍ക്കും എതിരായാണ് മുഖ്യമന്ത്രിക്കു വേണ്ടി തമിഴ്നാട് സര്‍ക്കാര്‍ അപകീര്‍ത്തികേസ് നല്‍കിയത്.
ജയലളിതയുടെ സ്വകാര്യ പദ്ധതിയായ കോടനാട്, എസ്റ്റേറ്റ് ബംഗ്ലാവില്‍ താമസിക്കുന്നത് സംബന്ധിച്ച് ഇവര്‍ നടത്തിയ പരാമര്‍ശങ്ങളാണ് കേസിനാധാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: