കൊട്ടാരക്കര: മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പാര്‍ട്ടിക്കു വിധേയനാകണമെന്നു കേരള കോണ്‍ഗ്രസ്(ബി) ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള പറഞ്ഞു. ഇതല്ലാതെ മറ്റ് ഉപാധികളൊന്നുമില്ല. എന്‍എസ്എസിനെ കൂടെ നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും പിള്ള പറഞ്ഞു.
ഇന്നലെ ഗണേഷ് കുമാര്‍ ബാലകൃഷ്ണപിള്ളയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗണേഷുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്നു പിള്ള വ്യക്തമാക്കി. എന്നാല്‍ നെല്ലിയാമ്പതി വിഷയം ചര്‍ച്ച ചെയ്തു. ഒരിഞ്ചു വനഭൂമി പോലും വിട്ടുകൊടുക്കരുതെന്ന പാര്‍ട്ടി നിലപാട് മന്ത്രിയെ അറിയിച്ചു.
പാട്ടക്കരാര്‍ ലംഘനത്തിനെതിരേ നടപടി വേണം. വനം കേസുകള്‍ നടത്താന്‍ മികച്ച അഭിഭാഷകരെ കൊണ്ടുവരണമെന്ന നിലപാടും മന്ത്രിയെ അറിയിച്ചതായി പിള്ള പറഞ്ഞു. മന്ത്രി കാണാന്‍ വന്നതില്‍ എന്‍എസ്എസിന്റെ ശക്തിയുണ്ടെന്നു വിശ്വസിക്കുന്നു. തങ്ങള്‍ കൂടി അധികാരത്തിലേറ്റിയ സര്‍ക്കാരില്‍ നിന്നു വേദനാജനകമായ അനുഭവങ്ങളാണ് എന്‍എസ്എസിന് ഉണ്ടാകുന്നതെന്നും ബാലകൃഷ്ണപിള്ള കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: