കോട്ടയം:അക്ഷരാര്‍ത്ഥത്തില്‍ ഉത്രാടപ്പാച്ചിലിലായിരുന്നു നാടും നഗരവും. തിരുവോണം ആഘോഷിക്കാനുള്ള ഒരുക്കം ഉത്സവം പോലെയായിരുന്നു.
ഇന്ന് തിരുവോണം അവസാന വട്ട ഒരുക്കവുമായി ഇന്നലെ ഒരു പകല്‍ തിരക്കേറിയതായി. ഞായറാഴ്ച ആയിട്ടും ഇന്നലെ നഗരത്തില്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.ഏതാണ്ട് എല്ലാ കടകളിലും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരുടെ നീണ്ട നിരതന്നെ കാണാമായിരുന്നു.
പച്ചക്കറികളും പലവ്യജ്ഞനങ്ങളും തുണിത്തരങ്ങളും പൂക്കളും സ്വര്‍ണ്ണവും വാങ്ങാന്‍ എത്തിയവരുടെ തിരക്ക് നഗരത്തെ വീര്‍പ്പുമുട്ടിച്ചു.രാവിലെ മഴ പെയ്യ്തെങ്കിലും ജനങ്ങളുടെ ഒഴുക്കിന് ഒരു കുറവും വന്നില്ല.വൈകിട്ടായായപ്പോഴത്തേക്കും പച്ചക്കറി , ഓണച്ചന്തകളില്‍ സാധനങ്ങള്‍ തീര്‍ന്നു.
ഉത്രാടദിനം ഞായറാഴ്ചയായിരുന്നിട്ടും വ്യാപാര സ്ഥാപനങ്ങളും സപ്ലൈക്കോ വില്പന ശാലകളും തുറന്നു. വഴിയോര വിപണിയാണ് ശരിക്കും ആഘോഷിച്ചത്.
തുണിത്തരങ്ങള്‍ മുതല്‍ പൂക്കള്‍ വരെ വാങ്ങാന്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. തമിഴ് വളകളും കമ്മലുകളും ടോപ്പുകളുമൊക്കേ നിസാര വിലയ്ക്ക് വിറ്റു.കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളും ഉടുപ്പുകളും വഴിയോര വിപണിയെ സജീവമാക്കി.
ജില്ലയിലെങ്ങും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു പായസ വിതരണം നടന്നു.ഇലക്ട്രോണിക്ക്സ് സാധനങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ ഉള്ളതിനാല്‍ പുതിയത് വാങ്ങാനും പഴയത് മാറി വാങ്ങാനും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
വിലക്കയറ്റം ഓണ വിപണിയെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഫലപ്രാപ്തിയിലെത്തിയില്ലെന്ന ആക്ഷേപമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്.
ഇന്ന് ജില്ലയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടക്കും.ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചു കലാ-കായിക മത്സരങ്ങളും അത്തപൂക്കള മത്സരങ്ങളും ഇത്തവണയും നടന്നു.
ജില്ലാടൂറിസം പ്രമേ#ാഷന് കൗണ്‍സിലിന്റെ ഓണാഘോഷത്തിന്റെ ഭാഗമായി അത്തപൂക്കളമിടല് മത്സരമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: