ബെംഗളൂരു: ബിജെപി സംഘടിപ്പിച്ച മാംഗ്ലൂര്‍ ചലോ റാലിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനെതിരെ വന്‍ പ്രതിഷേധം. ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബെംഗളൂരുവിലെ ഫ്രീഡം പാര്‍ക്കില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്. പലയിടത്തും പ്രവര്‍ത്തകരെ നീക്കം ചെയ്യാന്‍ പോലീസ് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ശോഭ കരന്ദ്ലജെ അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് പ്രതിഷേധത്തെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.
ബൈക്ക് റാലിയുമായി മുന്നോട്ടു പോകുമെന്ന ഉറച്ച നിലപാടിലാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍. മംഗളൂരുവില്‍ അടുത്തിടെ പതിനെട്ടോളം ഹിന്ദു സംഘടനാ പ്രവര്‍ത്തകരെ ഇസ്ലാമിക ഭീകരര്‍ വധിച്ച സംഭവത്തില്‍ സര്‍ക്കാര്‍ കടുത്ത നിലപാടു സ്വീകരിക്കണം എന്നാവശ്യപ്പെട്ടാണ് റാലി. മന്ത്രി ബി. രാമനാഥ് റായ് രാജിവെക്കുക, പോപ്പുലര്‍ ഫ്രണ്ട് കെഎഫ്ഡി എന്നിവയെ നിരോധിക്കുക എന്നിവയാണ് പ്രവര്‍ത്തകര്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍.അഞ്ചു നഗരങ്ങളില്‍ നിന്നാണ് മാംഗ്ലൂര്‍ ചലോ റാലി സംഘടിപ്പിക്കുന്നത്.
ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡിയെ സന്ദര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാക്കള്‍ റാലിക്ക് അനുമതി നല്‍കണം എന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിലപാടു മാറ്റിയില്ല. മാംഗളൂര് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് റാലിക്ക് അനുമതി നിഷേധിക്കുന്നു എന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെയാണ് പോലീസ് അറിയിച്ചത്.
അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് കര്‍ണാടക സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ബിജെപി നേതാവും മുന്‍ ആഭ്യന്തര മന്ത്രിയുമായ അശോക് കുമാര്‍ കുറ്റപ്പെടുത്തി. ഏകാധിപതിയുടെ മനസ്സാണ് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക്. പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി കൊല്ലപ്പെടുന്നതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്, അശോക് കുമാര്‍ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റെ നേതൃത്വത്തിലാണ് ബിജെപി നേതാക്കള്‍ ആഭ്യന്തരമന്ത്രിയെ കണ്ടത്. നിയന്ത്രിക്കാവുന്നതിനപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ സര്‍ക്കാരിനായിരിക്കും ഉത്തരവാദിത്തമെന്ന് ഷെട്ടര്‍ പറഞ്ഞു.
പിന്‍വലിച്ചത് 175 കേസ്
2013 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിനെതിരെ 175 കേസുകളാണ് ഉണ്ടായിരുന്നത്. 2015 ഓടെ മുഴുവന്‍ കേസുകളും സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതിനകം പോപ്പുലര്‍ ഫ്രണ്ടുകാര്‍ 16 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെയാണ് വധിച്ചത്. മംഗലാപുരത്തും പരിസര മേഖലകളിലും പോപ്പുലര്‍ ഫ്രണ്ട് നിത്യേന അഴിഞ്ഞാടുകയാണ്. ശിവമോഗയില്‍ അടുത്തിടെ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇവര്‍ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: