കൊല്ലം: അത്യാഹിതങ്ങള്‍ സംഭവിച്ചെത്തുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികള്‍ നിര്‍ബന്ധമായും ചികിത്സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആ ഘട്ടത്തില്‍ പണമുണ്ടോ ഇല്ലയോ എന്നത് നോക്കേണ്ട കാര്യമില്ലെന്നും നിര്‍ദേശിച്ചു.
ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കൊല്ലം ജില്ലാആശുപത്രിയില്‍ സ്ഥാപിച്ച എംആര്‍ഐ സ്കാന്‍ നാടിന് സമര്‍പ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപകടങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ ചികിത്സ ലഭ്യമാക്കുക എന്നത് വളരെ പ്രധാനമാണ്. ഇത് നിയമപരമായി ഉറപ്പാക്കുന്നതിനുള്ള നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. സ്വകാര്യ ആശുപത്രികള്‍ പൊതുജനാരോഗ്യ രംഗത്ത് വലിയ പങ്ക് വഹിക്കുന്നവയാണ്. എന്നാല്‍ ലാഭചിന്തയോടെ മാത്രം പ്രവര്‍ത്തിക്കുന്ന ചിലരാണ് വീഴ്ചകള്‍ വരുത്തുന്നത്. ചികിത്സ നിഷേധിക്കുന്ന തരത്തിലുള്ള വീഴ്ചകള്‍ വലിയ പാതകങ്ങളും വൈദ്യശാസ്ത്രത്തിന്റെ നീതികള്‍ക്ക് എതിരുമാണ്. നമ്മുടെ നാടിന്റെ തന്നെ ഒരു നൊമ്പരമാണ് മുരുകന്റെ ഓര്‍മ്മകളെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: