കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ 163-ാം ജന്മദിനം ലോകമെങ്ങും ആഘോഷിക്കുമ്പോള്‍ 7-ാം വയസില്‍ ഗുരുവിനെ നേരില്‍ കണ്ടതിന്റെ ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിച്ച് കഴിയുകയാണ് കൊച്ചുപ്പ്മറ്റത്തില് കാര്‍ത്ത്യായിനിയമ്മ.
1928ല്‍ 7-ാം വയസിലാണ് കാര്‍ത്ത്യായിനിയമ്മ നേരില്‍ കാണുന്നത്. അഛന്റെയും അമ്മയുടേയും സഹോദരങ്ങളുടേയും ഒപ്പം ഗുരുവിനെ കണ്ടതിന്റെ ഓര്‍മ്മകള്‍ തൊണ്ണൂറ്റിയാറാം വയസിലും മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. അന്നുമുതല്‍ ഗുരുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും അറിയുന്നത് മറ്റുള്ളവുരുമായി പങ്കുവയ്ക്കുവാനുമായിരുന്നു കാര്‍ത്ത്യായനിയമ്മക്ക് താല്പര്യം.
1966ലാണ് ഭര്‍ത്താവ് പരേതനായ പത്മനാഭനൊപ്പം ഹൈറേഞ്ചില്‍ ബൈസന്‍വാലി പഞ്ചായത്തിലെ കൊച്ചുപ്പിലേക്ക് കുടിയേറിപ്പാര്‍ത്തത്. രാജമ്മ, രാജന്, ഷാജി, ഷൈലജന്‍ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: