തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയായി കെ.എസ്.ബാലസുബ്രഹ്മണ്യം നിയമിതനാകും. ഈ മാസം 31 ന് വിരമിക്കുന്ന ജേക്കബ് പുന്നൂസിന് പകരക്കാരനായാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. 2015 മെയ് മാസം വരെ ബാലസുബ്രഹ്മണ്യത്തിന് സര്‍വീസ് കാലാവധിയുണ്ട്. അദ്ദേഹം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായി പ്രവര്‍ത്തിച്ച് വരികയാണ്.
1978 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ബാലസുബ്രഹ്മണ്യം മൂന്നാര്‍ എ.എസ്.പിയായാണ് സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായും വിജിലന്‍സ് എ.ഡി.ജി.പിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡിജിപി സ്ഥാനത്തുനിന്ന് ജേക്കബ് പുന്നൂസ് വിരമിക്കുന്ന ഒഴിവില്‍ പുതിയ പോലീസ് മേധാവിയുടെ നിയമനത്തിന് ശുപാര്‍ശ സമര്‍പ്പിക്കാന്‍ നിയോഗിച്ച പ്രത്യേക സമിതിയുടെ ശുപാര്‍ശ പ്രകാരമാണിത്. പരിഗണനാ പട്ടികയില്‍ ഉള്ള നാല് പേരുടെയും യോഗ്യതകള്‍ ചൂണ്ടിക്കാട്ടി ശുപാര്‍ശ നല്‍കിയിരുന്നു.�ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, സ്ഥാനമൊഴിയുന്ന ഡിജിപി എന്നിവര്‍ ഉള്‍പ്പെട്ട സമിതിയെയാണ് പുതിയ ആളെ തെരഞ്ഞെടുക്കാന്‍ നിയോഗിച്ചത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: