ന്യൂദല്‍ഹി: അതിര്‍ത്തിയിലെ കടന്നുകയറ്റം തുടരുന്ന സാഹചര്യത്തില്‍ ചൈനയും പാക്കിസ്ഥാനുമായി യുദ്ധസാധ്യത തള്ളാനാവില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. ദോക്ലാമില്‍ ചൈനയുമായി രണ്ടര മാസത്തോളം നീണ്ട സംഘര്‍ഷാവസ്ഥ അവസാനിച്ചതിന് പിന്നാലെയാണ് സേനാ മേധാവിയുടെ പ്രതികരണം.
രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ശത്രു കരുത്ത് പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നമ്മുടെ ക്ഷമ പരീക്ഷിച്ച് ഭൂഭാഗം പതിയെ കയ്യേറുന്നു. ഇത്തരം സംഘര്‍ഷ സാധ്യതകളെ കരുതിയിരിക്കണം. ചൈനയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ചൈനയുടെ ദീര്‍ഘകാലത്തെ സുഹൃത്താണ് പാക്കിസ്ഥാന്. ചൈനയുമായുള്ള യുദ്ധം പാക്കിസ്ഥാനുമായുള്ള യുദ്ധത്തിലും കലാശിക്കും. കരസേനാ മേധാവി വ്യക്തമാക്കി. നേരത്തെയും ഇരുരാജ്യങ്ങളുമായുള്ള യുദ്ധസാധ്യത ബിപിന്‍ റാവത്ത് പരസ്യമായി പറഞ്ഞിരുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷീ ജിന്പിങ്ങും ചര്‍ച്ചയില്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: