കോഴിക്കോട്: യാത്രക്കാര്‍ കവര്‍ച്ചക്കും ആക്രമണങ്ങള്‍ക്കും ഇരകളാകുന്ന സാഹചര്യത്തില്‍ കോഴിക്കോട് ബസ് സ്റ്റാന്റുകളില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നു. പതിനഞ്ചോളം ക്യാമറകളാണ് സ്ഥാപിക്കുന്നത്. മോട്ടോര്‍ വാഹനവകുപ്പിന്റേതാണ് പുതിയ തീരുമാനം.
ആദ്യഘട്ടത്തില്‍ നഗരത്തിലെ പ്രധാന ബസ് സ്റ്റാന്റിലായിരിക്കും സംവിധാനം ഒരുക്കുക. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പുറമെ നിശ്ചിത സമയത്തിലധികം ബസുകള്‍ സ്റ്റാന്റില്‍ നില്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും പുതിയ സംവിധാനം ഉപയോഗപ്പെടുത്തും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ക്യാമറകളില്‍ നിന്നും നാല് മാസം മുമ്പ് വരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമാകും. ഈ സംവിധാനത്തെ നിരന്തരം നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. റോഡ് സെയ്ഫ്റ്റിയും ഫണ്ടും കെല്‍ട്രോണും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: